തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ ബസുകളുടെ (സ്റ്റേജ് കാരേജ്) ത്രൈമാസ നികുതിയിൽ 10% ഇളവ് അനുവദിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. സ്വകാര്യ ബസുകളുടെ നികുതിയിലെ ഇളവു മൂലം 9 കോടിയുടെ കുറവു ഖജനാവിനുണ്ടാകും.

വിനോദ സഞ്ചാര പ്രോത്സാഹത്തിനായി കോണ്‍ട്രാക്ട് കാരേജുകളായ ടൂറിസ്റ്റ് ബസുകളുടെ സീറ്റുകളുടെ ത്രൈമാസ നികുതി പുനഃക്രമീകരിച്ചു. വാഹൻ സോഫ്റ്റ്‌വേറിൽ കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ തരത്തിനനനുസരിച്ച് പുനഃക്രമീകരിക്കും.

ഇലക്‌ട്രിക് വാഹന നികുതി വാഹന വിലയുടെ അടിസ്ഥാനത്തിലാക്കി


ഒറ്റത്തവണ നികുതി അടച്ചുവരുന്ന സ്വകാര്യ ഇലക്‌ട്രിക് വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി ഈടാക്കി വന്നിരുന്ന 5% നികുതി വാഹന വിലയുടെ അടിസ്ഥാനത്തിൽ പുനർക്രമീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.


സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന നാലുചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അവയുടെ വിലയുമായി ബന്ധപ്പെടുത്തി പുനർ നിശ്ചയിക്കും. 15 ലക്ഷത്തിനു മുകളിൽ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് വണ്ടി വിലയുടെ 10% നികുതിയും ഈടാക്കും.

ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്‌ട്രിക് വാഹനങ്ങൾക്ക് വിലയുടെ 10% നികുതിയും ഈടാക്കും. നികുതി വർധനയിലൂടെ 30 കോടി അധികവരുമാനമുണ്ടാകും.