നിധി ടിപ്പുവിന്‍റെ കാലത്തേതോ..?
നിധി ടിപ്പുവിന്‍റെ കാലത്തേതോ..?
Monday, July 15, 2024 5:32 AM IST
ശ്രീകണ്ഠപുരം (കണ്ണൂർ): ചെങ്ങളായിയിലെ പരിപ്പായിയില്‍നിന്നു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മഴക്കുഴിയുണ്ടാക്കുന്നതിനിടെ ലഭിച്ച നിധികുംഭം പരിശോധിക്കാനും വിലയിരുത്താനും പുരാവസ്തുവകുപ്പ് സംഘം ഇന്ന് പരിപ്പായി സന്ദർശിക്കും. ശ്രീകണ്ഠപുരം പോലീസ് കോടതിയിലേൽപ്പിച്ച നിധിശേഖരം കോടതി റവന്യൂവകുപ്പിനു കൈമാറി.

ചെങ്ങളായിയില്‍നിന്നു കണ്ടെത്തിയ നിധിശേഖരം തിരുവനന്തപുരത്തുനിന്നുമെത്തുന്ന പുരാവസ്തു വിദഗ്ധസംഘം പരിശോധിക്കുമെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് പുരാതന തറവാട്ടുകാരോ ക്ഷേത്രം ഊരാളന്‍മാരോ കുഴിച്ചിട്ടതാണെന്ന നിഗമനത്തിലാണു ചരിത്രകാരന്‍മാര്‍. ഒരുകാലത്ത് കണ്ണൂരിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു ചെങ്ങളായി. കുടകുമായും മൈസൂരുമായും ഇവര്‍ക്കു വ്യാപാരബന്ധമുണ്ടായിരുന്നുവെന്നും ചരിത്രരേഖകളിലുണ്ട്. പൊതുവേ നിധിയുണ്ടെന്നു പ്രാദേശികമായി പറഞ്ഞുകേട്ടിരുന്ന സ്ഥലങ്ങളിലൊന്നാണു ചെങ്ങളായി, പരിപ്പായി ഭാഗങ്ങള്‍.

ഇവിടെ ക്ഷേത്രങ്ങളും പഴയതറവാടുകളും ഇപ്പോഴുമുണ്ട്. കണ്ടെത്തിയ ശേഖരം പുരാവസ്തുവാണെന്നു കണ്ടെത്തിയാല്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും നിലവില്‍ അതിന്‍റെ കാലപ്പഴക്കം എത്രയെന്നു തിട്ടപ്പെടുത്താനായിട്ടില്ലെന്നും പുരാവസ്തു വകുപ്പധികൃതർ പറഞ്ഞു. ഏതാണ്ട് നൂറുവര്‍ഷമായി തങ്ങളുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലാണ് സ്ഥലമെന്ന് ഉടമ പുതിയപുരയിൽ താജുദീന്‍ പറഞ്ഞു.1970-കളിലാണ് സ്ഥലം തങ്ങളുടെ പേരില്‍ കൈമാറിക്കിട്ടിയത്. പിതാവിന്‍റെ കാലംമുതല്‍ കൈമാറ്റം കിട്ടിയതാണെന്നും സ്ഥലമുടമ വ്യക്തമാക്കി.


കിട്ടിയ ആഭരണങ്ങള്‍ക്ക് മുന്നൂറുവര്‍ഷക്കാലത്തെ പഴക്കമുളളതായി സംശയിക്കുന്നതായി ചരിത്ര അധ്യാപകർ അറിയിച്ചു. വെളളി നാണയങ്ങള്‍ പരിശോധിച്ചാല്‍ വര്‍ഷം ലഭിക്കുമെന്നും വ്യക്തമാക്കി. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് മിക്കക്ഷേത്രങ്ങളില്‍നിന്നും തറവാടുകളില്‍നിന്നും നിധി കുംഭങ്ങളാക്കി കുഴിച്ചിട്ടിരിക്കാമെന്ന പ്രാദേശിക പ്രചാരണം നേരത്തേയുണ്ടായിരുന്നു.

നിധിയുടെ കാര്യത്തില്‍ പുരാവസ്തുവകുപ്പിന് ഏറെയൊന്നും ചെയ്യാനില്ല. 1968-ലെ നിയമപ്രകാരം കണ്ടെത്തിയ നിധികുംഭത്തെ ഇപ്പോള്‍ റവന്യൂവകുപ്പാണ് സൂക്ഷിക്കുന്നത്. അതിന് മുന്നൂറു വര്‍ഷക്കാലത്തെ പഴക്കമുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമേ പുരാവസ്തു സംരക്ഷിക്കുകയുളളൂവെന്നാണ് സൂചന. താജുദീന്‍റെ റബര്‍തോട്ടത്തില്‍ മഴക്കുഴിയെടുക്കുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ക്ക് നിധി ശേഖരം ലഭിച്ചത്. ഇവര്‍ പോലീസിനെ അറിയിക്കുകയും കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഈ വിഷയം നല്ല രീതിയിൽ കൈകാരര്യം ചെയ്ത തൊഴിലാളികളെ ആദരിക്കുമെന്നു ചെങ്ങളായി പഞ്ചായത്ത് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.