മലയാള സിനിമ ഒരു സംഘത്തിന്‍റെ നിയന്ത്രണത്തിൽ; ഇഷ്ടമില്ലാത്തവർക്കു വിലക്ക്
മലയാള സിനിമ ഒരു സംഘത്തിന്‍റെ നിയന്ത്രണത്തിൽ; ഇഷ്ടമില്ലാത്തവർക്കു വിലക്ക്
Tuesday, August 20, 2024 2:31 AM IST
തിരുവനന്തപുരം: മലയാള സിനിമയെ പത്തോ പതിനഞ്ചോ പേർ ചേർന്നാണു നിയന്ത്രിക്കുന്നതെന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇവർ എല്ലാവരും പുരുഷന്മാരാണ്. ഇവരിൽ നിർമാതാക്കളും വിതരണക്കാരും സംവിധായകരും തിയറ്റർ ഉടമകളും എല്ലാമുണ്ട്. ഇവരുടെ വരുതിക്കു നിൽക്കാത്തവരെ വിലക്കും. പല പ്രമുഖ നടന്മാർക്കും സംവിധായകർക്കുമെല്ലാം ഇത്തരം വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

വളരെയധികം ഈഗോ ഉള്ളവർ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്‍റെ തലപ്പത്ത് ഇരുന്ന കാലയളവിൽ അവർക്ക് ഇഷ്ടക്കേട് തോന്നുന്നവർക്കൊന്നും നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് നൽകില്ലായിരുന്നു.

മലയാള സിനിമയെ നിയന്ത്രിക്കുന്ന പ്രമുഖർക്ക് ഇഷ്ടക്കേടു തോന്നിയാൽ പിന്നീട് അവർ നടന്മാരായാലും സംവിധായകരായാലും മറ്റ് ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരായാലും അവർക്ക് സിനിമയിൽ പ്രവർത്തിക്കാൻ കഴിയില്ല. കരാർ വേണമെന്നു ശക്തമായി വാദിച്ച നടനു പിന്നീട് മലയാളത്തിൽ സിനിമ കിട്ടാതായതായി കമ്മിറ്റി മുന്പാകെ മൊഴി നൽകി.

പിന്നീട് ഒരു സംവിധായകൻ ഹിന്ദിയിൽ സിനിമ എടുത്തപ്പോൾ അവസരം നൽകി. അദ്ദേഹത്തെ വിളിച്ചും വിലക്കാൻ ശ്രമമുണ്ടായി. എന്നാൽ ആ സംവിധായകൻ സിനിമയിൽ അഭിനയിപ്പിച്ചു എന്നും കമ്മിറ്റി മുന്പാകെ മൊഴി നൽകി.

പ്രമുഖരായ നടന്മാർ തന്നെയാണ് മറ്റ് ആരൊക്കെ അഭിനയിക്കണമെന്നും ആരു തിരക്കഥ എഴുതണമെന്നും തീരുമാനിക്കുന്നത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർമാർ പലപ്പോഴും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പലരുടെയും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായും മൊഴി ഉണ്ട്.


ഡബ്ല്യുസിസി രൂപീകരിച്ച ശേഷം അതിലുള്ളവർക്ക് അവസരമില്ലാതെയായി എന്ന് അവർ കമ്മിറ്റി മുന്പാകെ അറിയിച്ചു. എന്നാൽ തുടക്കത്തിൽ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഇപ്പോഴും അവസരം ലഭിക്കുന്നുണ്ട്. മലയാള സിനിമയിൽ ലൈംഗികചൂഷണം നടക്കുന്നതായി തനിക്ക് അറിവില്ലെന്നാണ് ഈ വ്യക്തി കമ്മിറ്റി മുന്പാകെ മൊഴി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.

മലയാള സിനിമ ഒരു മാഫിയ സംഘത്തിന്‍റെ പിടിയിലാണെന്നു പറഞ്ഞ നടൻ ഇപ്പോൾ സിനിമയ്ക്കു പുറത്താണ്. സീരിയലിലാണ് ഒരു കാലത്തു സിനിമയിൽ സജീവമായിരുന്ന ഈ നടൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.

സിനിമ മേഖലയിലെ യൂണിയനുകൾ, അസോസിയേഷനുകൾ, ഫെഡറേഷനുകൾ തുടങ്ങിയവയെല്ലാം അവരുടെ ബൈലോയ്ക്കു പോലും വിരുദ്ധമായ രീതിയിലാണ് വിലക്കു പ്രഖ്യാപിക്കുന്നത്.

പുരുഷ ഹെയർ സ്റ്റൈലിസ്റ്റുമാരിൽനിന്നും പീഡനം നേരിടേണ്ടി വരുന്നതായി വനിതാ ഹെയർ സ്റ്റൈലിസ്റ്റുമാർ പരാതിപ്പെട്ടു. സർക്കാർ തലത്തിലുള്ള ഒരു അഥോറിറ്റി രൂപീകരിച്ചു മാത്രമേ അനധികൃതമായ വിലക്ക് ഉൾപ്പെടെയുള്ള അധാർമിക പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാകുകയുള്ളൂ എന്നു കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.