മലയാളസിനിമയിൽ മാഫിയ വാഴ്ച; ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ആളിക്കത്തുന്നു
മലയാളസിനിമയിൽ മാഫിയ വാഴ്ച; ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ആളിക്കത്തുന്നു
Tuesday, August 20, 2024 2:31 AM IST
തിരുവനന്തപുരം: സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ കടുത്ത ലൈംഗിക പീഡനവും ചൂഷണവും മനുഷ്യാവകാശ ലംഘനവും നേരിടുന്നതായി ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ട്.

മലയാള സിനിമ പത്തോ പതിനഞ്ചോ പേർ വരുന്ന ഒരു സംഘമാണു നിയന്ത്രിക്കുന്നത്. ഇവർക്ക് അനിഷ്ടമുണ്ടായാൽ സിനിമയിൽനിന്നു വിലക്കുന്ന നിയമവിരുദ്ധമായ പ്രവർത്തനവും സിനിമയിൽ വ്യാപകമാണ്.

ഇന്നലെ സർക്കാർ പുറത്തു വിട്ട 235 പേജുള്ള റിപ്പോർട്ടിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്‌ത്രീകൾ നേരിടുന്ന ചൂഷണവും പീഡനവും അക്കമിട്ടു നിരത്തുന്നുണ്ട്. ഇതു തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ജോലിസ്ഥലത്തും താമസസ്ഥലത്തും യാത്രയ്ക്കിടയിലും സ്ത്രീകൾ സുരക്ഷിതരല്ല.

ഹോട്ടൽ മുറിയിൽ രാത്രികാലങ്ങളിൽ മദ്യപിച്ചെത്തുന്നവർ കതകിൽ മുട്ടി വിളിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. സിനിമയിൽ ജോലിക്കു കരാർ ഇല്ല. പലപ്പോഴും പറഞ്ഞ പ്രതിഫലം കൊടുക്കില്ല. ജോലി സ്ഥലത്തും ഫോണിലൂടെയും ചീത്തവിളിയും കേൾക്കണം.

സിനിമാരംഗത്തേക്കു കടന്നു വരുന്പോൾ മുതൽ സ്ത്രീകൾ ചൂഷണത്തിനു വിധേയയാകുന്നതിനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഒഡീഷൻ സമയത്തുതന്നെ ഇതിനുള്ള സൂചനകൾ നൽകും. പ്രൊഡക്‌ഷൻ കണ്‍ട്രോളർതന്നെ പുതുമുഖങ്ങൾക്ക് ഇതുസംബന്ധിച്ച സൂചനകൾ നൽകും.

‘അഡ്ജസ്റ്റ്മെന്‍റ് ’, ’കോംപ്രമൈസ് ’ എന്നീ വാക്കുകളാണത്രെ ഇതിനായി ഉപയോഗിക്കുന്നത്. സിനിമ മേഖലയിൽ പ്രശസ്തരായി നിൽക്കുന്ന പലരും ഇങ്ങനെയാണു സിനിമയിൽ ഉയരങ്ങളിലെത്തിയതെന്ന് ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തും. ഒരിക്കൽ ഈ കുരുക്കിൽ വീണാൽ പിന്നീടു പുറത്തു കടക്കാൻ സാധിക്കില്ല.

മലയാള സിനിമയിലെ വളരെ അറിയപ്പെടുന്നവരിൽനിന്നുപോലും ലൈംഗികാതിക്രമമുണ്ടായി എന്നു പലരും മൊഴി നൽകുകയും ഓഡിയോ, വീഡിയോ ക്ലിപ്പുകൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു.

പീഡനവിവരം വീട്ടുകാരോടോ അടുപ്പക്കാരോടോ പോലും പറയാൻ പലപ്പോഴും നടിമാർ ഉൾപ്പെടെയുള്ളവർക്കു ഭയമാണ്.

പരാതി പറഞ്ഞാൽ അവരെ സിനിമയിൽനിന്ന് ഒറ്റപ്പെടുത്തുകയോ പുറത്താക്കുകയോ ചെയ്യും. മാത്രമല്ല, പരാതിക്കാർക്കും കുടുംബക്കാർക്കും വരെയും ജീവനു ഭീഷണി ഉണ്ടാകുകയും ചെയ്യും. പരാതിയുമായി പോലീസിനെ സമീപിക്കാത്തത് മനസിലാക്കാവുന്നതേയുള്ളു.


അവസരങ്ങൾ ലഭിക്കാൻ കിടക്ക പങ്കിടാൻ തയാറായി വരുന്നവരുണ്ടെന്നു പലരും മൊഴി നൽകി. എന്നാൽ ഭൂരിപക്ഷവും അങ്ങനെയല്ല. മറ്റൊരു തൊഴിൽ മേഖലയിലും ജോലിസ്ഥലത്തേക്ക് രക്ഷിതാക്കളെയുമായി പോകേണ്ട അവസ്ഥയില്ല. മറ്റൊരിടത്തും ജോലി ലഭിക്കാൻ ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ട സ്ഥിതിയില്ലെന്നും കമ്മീഷനു മുന്നിലെത്തിയ പലരും ചൂണ്ടിക്കാട്ടി.

ഔട്ട് ഡോർ ഷൂട്ടിംഗ് നടക്കുന്ന സ്ഥലങ്ങളിൽ സ്ത്രീകൾക്കു ടോയ്‌ലെറ്റ് സൗകര്യമോ വസ്ത്രം മാറുന്നതിനുള്ള സംവിധാനമോ പോലും ഏർപ്പെടുത്താറില്ല. കാരവൻ സൗകര്യം ചെയ്തു കൊടുക്കുന്നത് നായകനും നായികയ്ക്കും മാത്രമാണ്.

ടോയ്‌ലെറ്റ് സൗകര്യമില്ലാത്തതിനാൽ ജോലിക്കെത്തുന്ന പല സ്ത്രീകളും വെള്ളം കുടിക്കാറു പോലുമില്ല. ഇതുമൂലം ഇവർക്കു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. സ്ത്രീകൾക്കു സുരക്ഷിതത്വം നൽകാൻ സർക്കാർ സംവിധാനം വേണം.

ഔട്ട് ഡോർ ജോലിസ്ഥലങ്ങളിൽ ഇ ടോയ്‌ലെറ്റ് സംവിധാനം വേണം. വസ്ത്രം മാറുന്നതിനായി അഴിച്ചുമാറ്റാവുന്ന തരത്തിലുള്ള കർട്ടണ്‍ സംവിധാനം ഒരുക്കാവുന്നതേയുള്ളൂ. കാരവൻ സുരക്ഷിതമല്ലെന്ന് സ്ത്രീകൾ തന്നെ അഭിപ്രായപ്പെട്ടു. ഒളികാമറ പോലെയുള്ള അപകടങ്ങൾ ഉണ്ടാകാം.

ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ശിപാർശ

തിരുവനന്തപുരം: മലയാളസിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിയമനിർമാണം നടത്തണമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ ട്രൈബ്യൂണലിനു രൂപം നൽകണമെന്നും ഹേമ കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തു. ട്രൈബ്യൂണൽ ആയി റിട്ടയേർഡ് ജില്ലാ ജഡ്ജിയെ നിയമിക്കണം. കഴിവതും വനിതയെ നിയമിക്കണം.

ട്രൈബ്യൂണലിന്‍റെ വിധി അന്തിമമായിരിക്കണം. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനു മാത്രമേ വിധി പുനഃപരിശോധിക്കാൻ അധികാരമുണ്ടാകാവൂ. ട്രൈബ്യൂണലിന്‍റെ എല്ലാ നടപടികളും ഇൻ കാമറ ആയിരിക്കണം. ട്രൈബ്യൂണൽ നടപടികളോ ട്രൈബ്യൂണലിനെ സമീപിച്ചവരുടെ പേരുവിവരങ്ങളോ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല.

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സെൽ ഉണ്ടെങ്കിലും അതു ഫലപ്രദമല്ലെന്നു കമ്മീഷൻ നിരീക്ഷിച്ചു. സിനിമാ മേഖലയിൽ ഉള്ളവർ തന്നെയാണു സെല്ലിൽ അംഗങ്ങളാകുക. ചിലപ്പോൾ പരാതിയുടെ വിശദാംശങ്ങൾ പ്രതിസ്ഥാനത്തുള്ളവർക്കു ലഭിക്കുന്നതിനു കാരണമാകും. പരാതി നൽകിയവർക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള ശത്രുതാപരമായ നടപടികൾക്ക് ഇതിടയാക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.