പി.കെ. ശശിക്കെതിരേയുള്ള നടപടിയിൽ സിപിഎമ്മിൽ വിമർശനം
പി.കെ. ശശിക്കെതിരേയുള്ള  നടപടിയിൽ സിപിഎമ്മിൽ വിമർശനം
Tuesday, August 20, 2024 12:54 AM IST
എം. പ്രേംകുമാർ

തിരുവനന്തപുരം: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശിക്കെതിരേയുള്ള പാർട്ടി അച്ചടക്ക നടപടിയിൽ സംസ്ഥാന നേതൃത്വത്തിൽ ഭിന്നാഭിപ്രായം. പാർട്ടി സമ്മേളനങ്ങൾ തീരുമാനിച്ച സാഹചര്യത്തിൽ അച്ചടക്ക നടപടികൾ സാധാരണയായി സിപിഎം സ്വീകരിക്കാറില്ല.

എന്നാൽ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പി.കെ. ശശിക്കതിരേയുള്ള നടപടി തിടുക്കത്തിലായിപ്പോയെന്ന അഭിപ്രായമാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചില നേതാക്കൾക്കുള്ളത്. ഈ നേതാക്കളുടെകൂടി പിന്തുണയോടെയാണു നടപടിക്കെതിരേ ശശി പാർട്ടി കണ്‍ട്രോൾ കമ്മീഷനിൽ അപ്പീൽ നൽകാൻ പോകുന്നത്.

സാന്പത്തിക ക്രമക്കേടാണ് ശശിക്കെതിരേ അച്ചടക്ക നടപടിയെടുക്കാനുള്ള കാരണം. ശശിക്കെതിരേ പാർട്ടിയിൽ നിന്നുതന്നെ ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി രണ്ടംഗ കമ്മീഷനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ എന്നിവരായിരുന്നു കമ്മീഷനംഗങ്ങൾ. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരാതികൾ ശരിവയ്ക്കുന്നതായിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻകൂടി പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റാണു ശശിയെ ബ്രാഞ്ചിലേക്കു തരംതാഴ്ത്താൻ തീരുമാനിച്ചത്.


അടുത്ത മാസം മുതൽ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ ശശിക്കെതിരേ അച്ചടക്കനടപടിയെടുത്തതു ശരിയായില്ലെന്ന നിലപാടിലാണു ജില്ലയിലെ പ്രമുഖരായ ചില നേതാക്കൾ.

അച്ചടക്ക നടപടി താഴെ തട്ടിലേക്കു റിപ്പോർട്ടു ചെയ്യണം. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. നിലവിൽ ശശി കെടിഡിസി ചെയർമാനാണ്. ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതിലും സിപിഎം തീരുമാനമെടുത്തിട്ടില്ലെന്നാണു സൂചന.

പാലക്കാട് ജില്ലയിൽ പിണറായി വിജയന്‍റെ വിശ്വസ്തനായ അനുയായിയായിരുന്നു പി.കെ. ശശി. ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയിൽ നേരത്തേ ശശിക്കെതിരേ സിപിഎം നടപടിയെടുത്തിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടായശേഷമാണു വനിതാ നേതാവിന്‍റെ പരാതിയിൽ ശശിയെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു പാർട്ടി തരംതാഴ്ത്തിയത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജില്ലയിലെതന്നെ ഒരു പ്രമുഖ നേതാവിന്‍റെ ശക്തമായ പിന്തുണ ശശിക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ നേതാവും കൈവിട്ടതായാണു സൂചന.

സമ്മേളനങ്ങൾ തീരുമാനിച്ച സാഹചര്യത്തിൽ വേണമെങ്കിൽ ശശി അപ്പീൽ നൽകിയാൽ പാർട്ടി കണ്‍ട്രോൾ കമ്മീഷനു നടപടിയിൽ ഇടപെടാം. എന്നാൽ ഇതിനു സാധ്യത കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.