ജയിൽ ചട്ടങ്ങളിലെ ഭേദഗതി പഠിക്കാൻ ആഭ്യന്തരവകുപ്പ്
ജയിൽ ചട്ടങ്ങളിലെ ഭേദഗതി  പഠിക്കാൻ ആഭ്യന്തരവകുപ്പ്
Monday, August 19, 2024 4:25 AM IST
കോഴിക്കോട് : കുറ്റവാളികൾക്ക് പരോൾ അനുവദിക്കുന്നതിലുൾപ്പെടെ കാലാകാലങ്ങളായി വിവാദം സൃഷ്ടിക്കുന്ന ജയിൽ ചട്ടങ്ങളിലെ ഭേദഗതി പഠിക്കാൻ ആഭ്യന്തരവകുപ്പ്.

ജയിലുകളിൽ നടപ്പാക്കേണ്ട അടിയന്തര പ്രാധാന്യം അർഹിക്കുന്ന ഭേദഗതികൾ സംബന്ധിച്ച് ഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇതു പരിശോധിക്കാൻ ജയിൽ ഡിജിപി ചെയർമാനായ അഞ്ചംഗ വിദഗ്ധ സമിതിയെ ആഭ്യന്തരവകുപ്പ് നിയോഗിച്ചത്. ആഭ്യന്തരവകുപ്പ് ജോയിന്‍റ് സെക്രട്ടറി, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്‌ഷണൽ അഡ്മിനിസ്‌ട്രേഷൻ (സിക്ക) ഡയറക്ടർ, നിയമവകുപ്പ് ജോയിന്‍റ് സെക്രട്ടറി, റിട്ട. ജയിൽ ഡിഐജി സന്തോഷ് എന്നിവരടങ്ങുന്നതാണു വിദഗ്ധസമിതി. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു സമിതിയോട് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത്.

പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും 2014 ചട്ടങ്ങളിൽ വരുത്തേണ്ട ദേദഗതികളുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടാണ് ആഭ്യന്തരവകുപ്പ് മുമ്പാകെ രണ്ടു വർഷം മുമ്പ് ഡിജിപി സമർപ്പിച്ചത്. ഇതിൽ ഏറ്റവും പ്രധാനം തടവുകാരുടെ അവധി സംബന്ധിച്ച് പരിഷ്‌കരണങ്ങളാണ്. ശിക്ഷാതടവുകാർക്ക് യഥേഷ്ടം പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ പ്രതിപക്ഷം നിയമസഭയിലും പുറത്തും വരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഈ സാഹചര്യങ്ങൾ നിലനിൽക്കേയാണ് പരോളുമായി ബന്ധപ്പെട്ട ഭേദഗതി വരുത്താൻ ഡി‌ജിപി ശിപാർശ ചെയ്തത്.

ഇതിനു പുറമേ ജയിൽവകുപ്പിലെ തസ്തികകളുടെ പുനർനാമകരണം, ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തെ സംബന്ധിച്ച വ്യവസ്ഥകൾ, ഉദ്യോഗസ്ഥരുടെ കർത്തവ്യം, ജീവനക്കാരുടെ യൂണിഫോം, നിയമനം, തടവുകാരുടെ പ്രവേശനം, ക്ഷേമപ്രവർത്തനങ്ങൾ, സുരക്ഷാ നടപടികളുടെ പരിഷ്‌കരണം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, സ്ത്രീതടവുകാരുടെ വസ്ത്രങ്ങളുടെ പുനർനാമകരണം, വിയ്യൂർ അതിസുരക്ഷാ ജയിലിന്‍റെ പ്രവർത്തനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലാണ് ഭേദഗതിക്കു ശിപാർശ ചെയ്തത്.

ഭേദഗതി ആവശ്യകത സംബന്ധിച്ച വിഷയം സർക്കാർ വിശദമായി പരിശോധിച്ചിരുന്നു. തുടർന്നാണു വിദഗ്ധ സമിതിയെ രൂപവത്കരിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.