മത്സ്യമേഖലയ്ക്ക് ഇരുട്ടടി; ക്ഷേമനിധി വിഹിതവും ലൈസന്‍സ് ഫീസും ഇരട്ടിയാക്കി
മത്സ്യമേഖലയ്ക്ക് ഇരുട്ടടി; ക്ഷേമനിധി വിഹിതവും ലൈസന്‍സ് ഫീസും ഇരട്ടിയാക്കി
Monday, August 19, 2024 3:06 AM IST
കൊച്ചി: പരമ്പരാഗത മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം കനക്കുന്നു. മത്സ്യബന്ധ യാനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള തുകയും ഇരട്ടിയാക്കിയതോടെ പലയിടങ്ങളിലും തൊഴിലാളികള്‍ സമരം ആരംഭിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ വാര്‍ഷിക വിഹിതം 100 രൂപ അടച്ചിരുന്നത് ഇപ്പോള്‍ 300 രൂപയാക്കി. അനുബന്ധ മത്സ്യത്തൊഴിലാളികളുടെ വിഹിതം പ്രതിമാസം 20 രൂപയില്‍ നിന്ന് 50 രൂപയായും ഉയര്‍ത്തി. ഇതിനുപുറമേ മത്സ്യബന്ധ യാനങ്ങളുടെ ലൈസന്‍സ് ഓരോ വര്‍ഷവും പുതുക്കുന്നതിനുള്ള തുകയും വര്‍ധിപ്പിച്ചു.

420 രൂപ അടച്ചിരുന്ന ചെറിയ വള്ളങ്ങള്‍ക്ക് 1080 രൂപയും 9000 രൂപ ഉണ്ടായിരുന്ന ഇന്‍ബോര്‍ഡ്‌ വള്ളങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ 13,500 രൂപയുമാണ് ഇനി അടയ്‌ക്കേണ്ടത്. അതേസമയം ഇതരസംസ്ഥാനത്തുനിന്നെത്തി മത്സ്യബന്ധനം നടത്തുന്ന ട്രോളിംഗ് ബോട്ടുകള്‍ക്ക് യൂസര്‍ ഫീസ് ഉയര്‍ത്തിയിട്ടില്ല. 25000 രൂപ തന്നെയാണ് ഈടാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.


നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ തൊഴിലാളികള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മത്സ്യഭവന്‍ ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

വര്‍ധിപ്പിച്ച ഫീസ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മത്സ്യലഭ്യതയിലെ കുറവ്, കടലാക്രമണം, പ്രകൃതിക്ഷോഭം തുടങ്ങിയവ കൊണ്ട് ദുരിതത്തിലായിരിക്കുമ്പോഴുള്ള സര്‍ക്കാര്‍ തീരുമാനം ഇരുട്ടടിയാണെന്നാണ് തൊഴിലാളി സംഘടനകളുടെയും പക്ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.