ചികിത്സയ്ക്കു ജനിതകരീതി വരുന്നു; വിദഗ്ധരുടെ സംഗമം തൃശൂരിൽ
Tuesday, August 20, 2024 12:54 AM IST
തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികസഹായത്തോടെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ സംഘടിപ്പിക്കുന്ന ദ്വിദിനചർച്ചകൾക്കായി ‘ഓമിക്സ്’വിദഗ്ധരെത്തുന്നു.

രോഗനിർണയം, ചികിത്സ, ഗവേഷണം എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ജീനോമിക്സ്, പ്രോട്ടിയോമിക്സ്, ബയോഇൻഫർമേറ്റിക്സ് വിദഗ്ധരാണ് 23, 24 തീയതികളിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുക.

രോഗിയുടെ ജനിതകഘടകങ്ങളുടെ വ്യതിയാനങ്ങൾക്ക് അനുസൃതമായി ചികിത്സ ക്രമീകരിക്കുന്ന ആധുനികരീതി ലോകമെങ്ങും പ്രചാരം നേടാനിരിക്കേയാണ് ഈ മേഖലയിലെ വിദഗ്ധർ നയിക്കുന്ന സുപ്രധാന കോണ്‍ഫറൻസിനു തൃശൂർ വേദിയാകുന്നത്.


21 പ്രമുഖ ശാസ്ത്രജ്ഞരും മെഡിക്കൽ വിദഗ്ധരും പ്രഭാഷണം നടത്തും. തെരഞ്ഞെടുത്ത 104 പേർ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കും.

യംഗ് സയന്‍റിസ്റ്റിനും ബെസ്റ്റ് പേപ്പർ പ്രസന്‍റേഷനും അവാർഡ് സമ്മാനിക്കും. സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ സമാഹാരമാക്കി പ്രകാശനം ചെയ്യും.

23നു രാവിലെ ഒൻപതിനു പ്രഭാഷണങ്ങൾ ആരംഭിക്കും. 11.30 നു തിരുവനന്തപുരം ഐഐഎസ്ഇആർ ഡയറക്ടറും ഭട്നഗർ അവാർഡ് ജേതാവും ജെ.സി. ബോസ് ഫെല്ലോയുമായ ഡോ. ജെ.എൻ. മൂർത്തി ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.