റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ; വലിയ ശബ്ദത്തോടെ ട്രെയിൻ ഉലഞ്ഞു
റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ;  വലിയ ശബ്ദത്തോടെ ട്രെയിൻ ഉലഞ്ഞു
Tuesday, August 20, 2024 2:31 AM IST
തൃക്കരിപ്പൂർ: റെയിൽപാളത്തിൽ വീണ്ടും കരിങ്കൽചീളുകൾ നിരത്തി വച്ചതുമൂലം ട്രെയിന് ഉലച്ചിലുണ്ടായി. ബീരിച്ചേരി റെയിൽവേ ഗേറ്റിനു സമീപത്താണു കല്ലുകൾ പൊടിഞ്ഞനിലയിൽ കണ്ടത്.

സംഭവത്തിൽ റെയിൽവേ പ്രൊട്ടക്‌‌ഷൻ ഫോഴ്സ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രിയാണു സംഭവം. മംഗളൂരു ഭാഗത്തേക്കുള്ള പടിഞ്ഞാറ് ഭാഗത്തെ റെയിൽപാളത്തിൽ രണ്ടിടങ്ങളിലാണു കരിങ്കൽ ചീളുകൾ വച്ചതായി കണ്ടത്.

ബീരിച്ചേരി റെയിൽവേ ഗേറ്റിനു തെക്കുഭാഗത്ത് 50 മീറ്റർ ദൂരത്താണു കല്ലുകൾ പൊടിഞ്ഞ നിലയിൽ റെയിൽവേ അധികൃതർ കണ്ടെത്തിയത്. തിരുവനന്തപുരം -ലോക്‌മാന്യതിലക് നേത്രാവതി എക്സ്പ്രസ്(16346) കടന്നുപോകുമ്പോഴാണ് ഉലച്ചിലുണ്ടായത്. ശബ്ദം കേട്ട ലോക്കോപൈലറ്റ് റെയിൽവേ അധികൃതർക്കു വിവരം നൽകുകയായിരുന്നു. ചന്തേര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


കഴിഞ്ഞ മാസം 27നു തൃക്കരിപ്പൂർ ഇളമ്പച്ചിക്കും ഒളവറയ്ക്കുമിടയിൽ രാത്രിയിൽ പത്തിടങ്ങളിൽ കരിങ്കൽ ചീളുകൾ നിരത്തിവച്ചതു സംബന്ധിച്ച് റെയിൽവേയുടെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഒന്നര കിലോമീറ്ററിനുള്ളിൽ വീണ്ടും റെയിൽപാളത്തിൽ കല്ലുകൾവച്ച സംഭവമുണ്ടായത്.

ജൂലൈ 27നു രാത്രി മംഗളൂരു ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് ആർ.കെ. മീണയാണു പയ്യന്നൂരിൽ വിവരം നൽകിയത്.

ഞായറാഴ്ച രാത്രി ഉണ്ടായ സംഭവത്തിൽ ഗൗരവമായ അന്വേഷണത്തിന് റെയിൽവേ രഹസ്യാന്വേഷണ വിഭാഗം തുടക്കമിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.