നിയമപോരാട്ടത്തിനൊടുവിൽ വിജ‍യം; പിതാവിന് കരൾ പകുത്തുനൽകാൻ 17കാരൻ എഡിസൺ
നിയമപോരാട്ടത്തിനൊടുവിൽ വിജ‍യം; പിതാവിന് കരൾ പകുത്തുനൽകാൻ 17കാരൻ എഡിസൺ
Monday, July 15, 2024 5:32 AM IST
മാലോം (കാസർഗോഡ്): സ്വന്തം പിതാവിന് കരൾ പകുത്തുനൽകാൻ 17കാരൻ നടത്തിയ നിയമപോരാട്ടം വിജയം കണ്ടു. മാലോം വള്ളിക്കടവിലെ കൊച്ചുമറ്റത്തിൽ എഡിസൺ സ്കറിയയാണ് ഹൈക്കോടതിയുടെ അനുകൂലവിധി സന്പാദിച്ചത്. എഡിസന്‍റെ പിതാവ് ജോയൻ എന്ന സ്കറിയ ഐസക് (52) ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

കരൾ മാറ്റിവയ്ക്കുകയാണ് അവസാനത്തെ വഴി എന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് ദാതാക്കളെ തേടിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് എഡിസന്‍റെ കരൾ പിതാവിന് യോജിച്ചതാണെന്ന് കണ്ടെത്തിയത്. എന്നാൽ പ്രായപൂർത്തിയാകാത്തവർക്ക് പ്രത്യേക മെഡിക്കൽ ബോർഡിന്‍റെ അനുമതി ആവശ്യമായതിനാൽ കോടതി നിർദേശപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തി കോടതി വിധി നേടുകയായിരുന്നു.

കരൾദാനത്തിനുള്ള നിയമതടസം മൂലം അനിശ്ചിതത്തിലായ എഡിസന്‍റെ കുടുംബത്തിന് ഹൈക്കോടതിയുടെ വിധി ആശ്വാസമായിരിക്കുകയാണ്. ഇനി വേണ്ടത് ഉദാരമതികളുടെ സഹായമാണ്. കടബാധ്യതയിലും സാമ്പത്തിക ബുദ്ധിമുട്ടുകളിലും നട്ടം തിരിഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് ഇരുട്ടടിയായി രോഗം വന്നത്.


ശസ്ത്രക്രിയയ്ക്ക് ധനസഹായം കണ്ടെത്താൻ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയം[9447649713] ചെയർമാനായും മാലോം സെന്‍റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കുന്നുംപുറം [6282768148] ജനറൽ കൺവീനറായും ആൻഡ്രൂസ് വട്ടക്കുന്നേൽ വർക്കിംഗ് കൺവീനറായും വെള്ളരിക്കുണ്ട് കർഷക ക്ഷേമ ഗ്രാമവികസന സഹകരണസംഘം പ്രസിഡന്‍റ് എൻ. ടി. വിൻസെന്‍റ് [9447691892] ട്രഷററായും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അക്കൗണ്ട് നന്പർ: 4043 510 105 53 80. ഐഎഫ്സി കോഡ്:KLGB0040435.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.