മകൻ മൊബൈൽ ഗെയിമിന് അടിമയെന്ന് അറിയില്ലായിരുന്നുവെന്ന് പിതാവ്
മകൻ മൊബൈൽ ഗെയിമിന് അടിമയെന്ന് അറിയില്ലായിരുന്നുവെന്ന് പിതാവ്
Monday, July 15, 2024 5:32 AM IST
നെടുമ്പാശേരി: മൊബൈൽ ഫോണിലെ ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ തന്‍റെ മകനില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത പതിനഞ്ചുകാരൻ ആഗ്നലിന്‍റെ പിതാവ് ജെയ്മി പറഞ്ഞു.

മകന്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും തന്‍റെ നീക്കങ്ങളടക്കം ഫോണിലെ ലൊക്കേഷന്‍ ആപ്പുകള്‍ ഉപയോഗിച്ച് മകന്‍ നിരീക്ഷിച്ചിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

ഫോണില്‍ നിരന്തരം ഗെയിം കളിക്കാറുണ്ടായിരുന്നുവെങ്കിലും ഇത് അപകടകരമായ നിലയിലേക്കു വളര്‍ന്നെന്ന സൂചനകളൊന്നും മകന്‍റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല. പഠനാവശ്യത്തിനാണ് ഫോണ്‍ നൽകിയിരുന്നത്.

എന്നാൽ മകന്‍റെ ഫോണ്‍ ഉപയോഗത്തില്‍ ഇങ്ങനെയൊരു ചതി ഉണ്ടാകുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നും മകന്‍റെ ദുരനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും ജെയ്മി പറഞ്ഞു.

കുട്ടിയുടെ ആത്മഹത്യയ്ക്കു പിന്നിലെ കാരണം കണ്ടുപിടിക്കുന്നതിന് പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മാതാപിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥിക്കാണ് ദുരന്തമുണ്ടായത്.


മൊബൈല്‍ ഫോണിലെ ഗെയിം കളി സ്വന്തം ജീവനെടുക്കാൻ പാകത്തിലുളള മാനസിക മാറ്റം കുട്ടിയില്‍ ഉണ്ടാക്കിയ കാര്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല. അമ്മയുടെ ഫോണിലാണ് കുട്ടി നിരന്തരം ഗെയിം കളിച്ചിരുന്നത്.

പോലീസ് കസ്റ്റഡിയിലെടുത്ത ഈ ഫോണില്‍നിന്ന് ഫ്രീ ഫയര്‍, ഹൊറര്‍ ഫീല്‍ഡ്, ഡെവിൾ എന്നീ ഗെയിമിംഗ് ആപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ മരണകാരണമായതെന്നു സംശയിക്കുന്ന ഗെയിം ഏതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ ആഗ്നലിനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മഴക്കോട്ടുകൊണ്ട് ദേഹമാകെ മൂടി വായില്‍ സെല്ലോ ടേപ്പൊട്ടിച്ച് കൈയും കാലും കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്കിന്‍റെ ഭാഗമായാണു ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.