കാര്‍ നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിച്ചു മറിഞ്ഞു; പുറത്തേക്കു ചാടിയ യുവാവ് ഷോക്കേറ്റ് മരിച്ചു
കാര്‍ നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിച്ചു മറിഞ്ഞു; പുറത്തേക്കു ചാടിയ യുവാവ് ഷോക്കേറ്റ് മരിച്ചു
Sunday, July 14, 2024 12:51 AM IST
ബദിയടുക്ക: നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ കാറില്‍നിന്ന് പുറത്തേക്ക് ചാടിയ യുവാവ് വെള്ളത്തിലേക്ക് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു.

മാവിനക്കട്ട പള്ളിക്ക് സമീപത്തെ ബെള്ളിപ്പാടി അബ്ദുല്ല- ബീഫാത്തിമ ദന്പതികളുടെ മകന്‍ കലന്തര്‍ ഷമ്മാസ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ സർവാസിനെ ഷോക്കേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി പത്തോടെ ബദിയടുക്ക-മുള്ളേരിയ റോഡിലെ പുളിത്തടി ബസ് സ്റ്റോപ്പിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. മാതാപിതാക്കള്‍ ഉംറയ്ക്ക് പോയിരുന്നതിനാൽ ഷമ്മാസും സഹോദരന്‍ സര്‍വാസും സഹോദരി ഷഹബാനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.


ഷമ്മാസും സഹോദരനും രാത്രി ബന്ധുവീട്ടിൽനിന്ന് ഭക്ഷണം കഴിച്ച് തിരികെ വരുന്നതിനിടെയാണ് അപകടം. വൈദ്യുത ലൈന്‍ പൊട്ടി റോഡരികിൽ കെട്ടിക്കിടന്ന മഴവെള്ളത്തിലേക്ക് വീണതാണ് ഇരുവർക്കും ഷോക്കേൽക്കാൻ കാരണമായതെന്നാണ് സൂചന.

ഓടിക്കൂടിയ നാട്ടുകാർ ലൈൻ ഓഫ് ചെയ്ത ശേഷമാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചെങ്കള സഹകരണാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഷമ്മാസ് മരിച്ചിരുന്നു. മറ്റ് സഹോദരങ്ങള്‍: സാബിര്‍, സവാബ്, സുഹൈല്‍ (മൂന്നുപേരും ദുബായ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.