ന്യൂനപക്ഷ സ്‌കോളര്‍ഷിപ്: ഫണ്ടിന്‍റെ ദുരുപയോഗം സര്‍ക്കാരിന്‍റെ ഭരണവൈകല്യം: കെസിസി
Sunday, July 14, 2024 12:51 AM IST
തിരുവല്ല: നിയമസഭയില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകള്‍ സര്‍ക്കാരിന്‍റെ ഭരണ വൈകല്യം വ്യക്തമാക്കുന്നതാണെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്.

റിപ്പോര്‍ട്ട് പ്രകാരം 2017 - 2022 കാലയളവില്‍ പലപ്പോഴായി പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിലും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും സ്‌കോളര്‍ഷിപ്പുകള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിരുത്തരവാദിത്വപരമായ സമീപനവും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വരെ സ്വീകരിച്ചതായി സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ തുടര്‍ നടപടികള്‍ക്ക് വിധേയമാക്കാത്തതും ഒരേ കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനിടയായതും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഒരേ വിദ്യാര്‍ഥിക്ക് തന്നെ ലഭിക്കുന്നതും പെണ്‍കുട്ടികള്‍ക്കായുള്ള സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ് ആണ്‍കുട്ടികള്‍ക്ക് ലഭിക്കാനിടയായതും ഗുരുതരമായ വീഴ്ചകളാണെന്ന് കെസിസി യോഗം ചൂണ്ടിക്കാട്ടി.

സ്‌കോളര്‍ഷിപ്പുകളുടെ നടപടിക്രമങ്ങളിലെ വീഴ്ചകള്‍ക്കു പുറമേ, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്. നിയമാനുസൃത അനുമതികള്‍ പോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ച ഇത്തരം നീക്കങ്ങള്‍ തിരുത്തപ്പെടണം.


വാഹനങ്ങള്‍ വാങ്ങുന്നതിനും, വാഹനങ്ങള്‍ക്ക് വാടക നല്‍കുന്നതിനും, അലവന്‍സുകള്‍ നല്‍കുന്നതിനും മറ്റുമായി ന്യൂനപക്ഷ ഫണ്ട് ദുരുപയോഗം ചെയ്ത അതേ കാലയളവില്‍, ഫണ്ടില്ല എന്ന കാരണം പറഞ്ഞ് അര്‍ഹരായ അപേക്ഷകര്‍ക്ക് പോലും സ്‌കോളര്‍ഷിപ്പുകള്‍ നിഷേധിക്കുന്ന അവസ്ഥയുണ്ടായിരുന്നു എന്നതും പ്രതിഷേധാര്‍ഹമാണെന്ന് കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പറഞ്ഞു.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പില്‍ നടന്നതുപോലെ തന്നെയുള്ള കൃത്രിമങ്ങളും, സാമ്പത്തിക അതിക്രമങ്ങളും പിന്നാക്ക വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൊതുസമൂഹത്തിന്‍റെ മനഃസാക്ഷിയെ ഉണര്‍ത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം വിഷയങ്ങളില്‍ സുതാര്യമായ ഇടപെടലുകള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുകയും, സേവനങ്ങളില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുകയും വേണം.

സ്‌കോളര്‍ഷിപ്പുകളുടെ ക്രിയാത്മകവും നിയമാനുസൃതവും സുതാര്യവുമായ നടത്തിപ്പിനായി സിഎജി നല്‍കിയിട്ടുള്ള ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെസിസി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.