പരിസ്ഥിതിലോല മേഖല തണ്ടപ്പേര് : കർഷക കോൺഗ്രസും കോൺഗ്രസും സമരത്തിന്
Thursday, October 17, 2024 2:00 AM IST
അഗളി: അട്ടപ്പാടിയിലെ ഭൂവുടമകൾക്കു തണ്ടപ്പേര് നൽകുന്നതിൽ റവന്യൂ വകുപ്പിന്‍റെ കുറ്റകരമായ അനാസ്ഥയെന്നു കോൺഗ്രസ്. 2023 ൽ നൽകിയ അപേക്ഷകളിൽപോലും ഇതുവരെ തീരുമാനമെടുക്കുന്നതിന് അട്ടപ്പാടി താലൂക്ക് ഓഫീസിനു കഴിഞ്ഞിട്ടില്ലെന്നും ആരോപണം.

കോട്ടത്തറയിലും, ഷോളയൂരും, അഗളിയിലും റീസർവേ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തണ്ടപ്പേര് ഇല്ലാത്തതിന്‍റെ പേരിൽ ഭൂമിയുടെ പ്രമാണങ്ങൾ റീസർവേ ഓഫീസർമാർക്കുമുമ്പിൽ ഹാജരാക്കാൻ കഴിയുന്നില്ല. തണ്ടപ്പേരു ലഭിക്കാത്തതിനാൽ കരമടയ്ക്കാനും കഴിയുന്നില്ല. വിവിധ ഭവന പദ്ധതികളിൽ ഗുണഭോക്താക്കളായവർക്കു കരമടച്ച രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

ബാങ്ക് ലോൺ ഉൾപ്പെടെയുള്ള കാര്യങ്ങളിലും സമാന അവസ്ഥയാണ്. വില്ലേജ് ഓഫീസിലും താലൂക്കിലും ആവശ്യത്തിനു ജീവനക്കാരെ വിന്യസിക്കുവാൻ റവന്യൂവകുപ്പിനു കഴിഞ്ഞിട്ടില്ലെന്നും കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിൽ അട്ടപ്പാടി താലൂക്ക് ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പി.എം. ഹനീഫ അറിയിച്ചു. പരിസ്ഥിതിലോലമേഖല സംബന്ധിച്ചുള്ള കരടുവിജ്ഞാപനം അട്ടപ്പാടിയിലെ ആറുവില്ലേജുകളെയും ബാധിക്കുന്ന സ്ഥിതിയിലാണെന്നു യോഗം ചൂണ്ടിക്കാട്ടി.


കൃത്യമായ റിപ്പോർട്ട് നൽകുന്നതിൽ പഞ്ചായത്തുകൾക്കു കുറ്റകരമായ വീഴ്ചയാണുണ്ടായിട്ടുള്ളത്. പഞ്ചായത്തുകളുടെ അനാസ്ഥയ്ക്കെതിരേ അഗളി ഗ്രാമപഞ്ചായത്തിനു മുൻപിൽ സമരം നടത്തുമെന്നു കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് യു.എ. മത്തായി അറിയിച്ചു.

യോഗത്തിൽ നേതാക്കളായ പി.സി. ബേബി, ഷിബു സിറിയക്, എസ്. അല്ലൻ, എൻ.കെ. രഘൂത്തമൻ, എം.ആർ. സത്യൻ, സുനിൽ ജി. പുത്തൂർ, കെ.ടി. ബെന്നി, ചെല്ലൻ മൂപ്പൻ, സിജി സാന്‍റോ, ജോബി കുരീക്കാട്ടിൽ, സെന്തിൽ കുമാർ, സുനിത ഉണ്ണികൃഷ്ണൻ, എം.എം. തോമസ്, എം.സി. ഗാന്ധി, സുരേഷ് പട്ടിമാളം, തങ്കച്ചൻ കട്ടേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.