കിഴക്കഞ്ചേരിയിൽ വികസനവെളിച്ചമെത്തിച്ച സുകുമാരൻമാസ്റ്റർ ഇനി ഓർമ
Friday, October 18, 2024 3:39 AM IST
വടക്കഞ്ചേരി: വിസ്തൃതികൊണ്ടു സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തുള്ള കിഴക്കഞ്ചേരി പഞ്ചായത്തിൽ മലയോരമേഖലയിലുൾപ്പെടെ വികസനവെളിച്ചമെത്തിച്ച സുകുമാരൻ മാസ്റ്റർ ഓർമയായി. ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം.

മരണവിവരമറിഞ്ഞു ജീവിതത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രവാഹമാണു എളവമ്പാടത്തുള്ള വസതിയിലേക്കു തുടരുന്നത്. മൃതദേഹം ഇന്നു വൈകുന്നേരം പാലക്കാട് മെഡിക്കൽ കോളജിനു വിട്ടുകൊടുക്കും.

രാഷ്ട്രീയ നിലപാടുകൾക്കപ്പുറം വികസന നായകൻ എന്നനിലയിലാണു സുകുമാരൻ മാസ്റ്റർ കിഴക്കഞ്ചേരിക്കാർക്കു പ്രിയപ്പെട്ട നേതാവാകുന്നത്. കിഴക്കഞ്ചേരിയെ സിപിഎമ്മിന്‍റെ കോട്ടകൊത്തളങ്ങളാക്കുന്നതിലെ പ്രധാനിയായിരുന്ന സുകുമാരൻ മാസ്റ്റർ പിന്നീട് പാർട്ടിക്കു അനഭിമതനായെങ്കിലും മാഷിന്‍റെ നിലപാടുകൾക്കാണു ജനപിന്തുണയെന്നു കാലംതെളിയിച്ചു.

ജീവിതത്തിന്‍റെ അവസാനകാലഘട്ടങ്ങളിൽ രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ആളുകളുടെ ആദരവുകൾക്കുടമയായി സുകുമാരൻ മാസ്റ്റർ ഉയർന്നു നിന്നു. ഇതിനുതെളിവായിരുന്നു അന്തിമോപചാരമർപ്പിക്കാൻ എത്തിയവരിൽ കൂടുതൽപേരും സിപിഎം നേതാക്കളും പ്രവർത്തകരുമായിരുന്നു. 1991 ൽ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു.


336 വോട്ടിനു കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന എ.വി. ഗോപിനാഥിനോടാണു തോറ്റത്. ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിന്‍റെ ആദ്യതോൽവിയായിരുന്നു അത്. സുകുമാരൻമാസ്റ്ററെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള നീക്കങ്ങൾ ഈ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നതായി പിന്നീട് ആരോപണമുണ്ടായി.

മുഖംനോക്കാതെ അഭിപ്രായം പ്രകടിപ്പിക്കുന്ന മാസ്റ്റർ പാർട്ടിക്കണ്ണിലെ വലിയ കരടായി മാറി. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട മാഷിനു നിരവധി ഭീക്ഷണികളും കൊലവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്.

അപ്പോഴെല്ലാം താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിലും വികസനത്തിനുമായിരുന്നു ഊന്നൽ നൽകിയത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, എം.വി. രാഘവൻ എന്നീ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാസ്റ്റർക്ക് ഇഎംഎസ്, എ.കെ. ഗോപാലൻ തുടങ്ങിയവരായിരുന്നു രാഷ്ട്രീയത്തിലെ വഴികാട്ടികൾ.

സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടു സിഎംപിയുടെ അമരത്തെത്തിയപ്പോഴും ഇഎംഎസ് ഉൾപ്പെടെയുള്ള ഇടത് ചിന്തകരുടെ ഛായാപടങ്ങളാണ് മോടിയില്ലാത്ത വീടിനുള്ളിലെ അലങ്കാരങ്ങളായി നിലനിർത്തിയതെന്നതും ശ്രദ്ധേയമാണ്.