മംഗലംപാലത്തിനുസമീപം പുനർനിർമിച്ച കൾവർട്ടിലെ സ്ലാബ് വീണ്ടും തകർന്നു
Friday, October 18, 2024 3:39 AM IST
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മംഗലംപാലത്തിനു സമീപം പുനർനിർമിച്ച കൾവർട്ട് വീണ്ടും തകർന്നു. സംഭവം വാർത്തയാകുംമുമ്പേ തകർന്നസ്ലാബ് നീക്കംചെയ്തു വീണ്ടും നിർമിക്കാനുള്ള അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞു.

ചൊവ്വാഴ്ച മുതലാണ് പുനർനിർമിച്ച കൾവർട്ടുവഴി വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയത്. എന്നാൽ ഒരുദിവസംകഴിഞ്ഞ് ഇന്നലെ രാവിലെ സ്ലാബുതകർന്നു.

നിർമാണം പൂർത്തിയാക്കാനാണെന്ന മട്ടിൽ ജെസിബി കൊണ്ടുവന്നു പത്തടിയോളംനീളവും അഞ്ചടി വീതിയുമുള്ള സ്ലാബ് മാറ്റിവച്ചു.

പിന്നീട് പുതിയ സ്ലാബ് വാർക്കാനുള്ള പ്രവൃത്തി ആരംഭിച്ചതോടെയാണു നാട്ടുകാർ ഇടപെട്ടത്. ഈരീതിയിൽ ഇനിയുംനിങ്ങൾ പണി നടത്തേണ്ടതില്ലെന്നും ബന്ധപ്പെട്ട അധികാരികൾ എത്തിയശേഷംമതി പണികളെന്നും നാട്ടുകാർ പറഞ്ഞു.

വിവരമറിഞ്ഞ് പഞ്ചായത്ത് മെംബർ സേതു, എൻജിനീയർമാർ, എംഎൽഎ ഓഫീസിൽ നിന്നുള്ളവർ, വ്യാപാരികൾ എന്നിവർ സ്ഥലത്തെത്തി. നിർമാണത്തിലെ അപാകത സംബന്ധിച്ച് പരിശോധിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് പണികൾ പുനരാരംഭിക്കാൻ നാട്ടുകാർ സമ്മതിച്ചത്. സ്ലാബിനു ബലക്ഷയമുണ്ടെന്ന സംശയത്തിലാണു വീണ്ടുംപണിയുന്നതെന്നും സ്ലാബ് തകർന്നിട്ടില്ലെന്നുമാണു അധികൃതരുടെ ന്യായീകരണം.


അങ്ങനെയെങ്കിൽ മാറ്റിവച്ച സ്ലാബുതന്നെ പുനഃസ്ഥാപിച്ചാൽപോരെ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാനും അധികൃതർ തയാറായില്ല. രണ്ടു സ്ലാബുകളായാണ് സംസ്ഥാനപാതക്കുകുറുകെ കൾവർട്ട് നിർമിച്ചിരുന്നത്.

മറുഭാഗത്തെ സ്ലാബും ഇത്തരത്തിൽ പുനർനിർമിച്ച് ഒരാഴ്ചക്കുള്ളിൽ തകർന്നുവീണിരുന്നു. ഇതുരണ്ടാമതും നിർമിച്ച് ഇതിലൂടെ ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിട്ട് എൻജിനീയർമാർ ചുറ്റുംനിന്നാണ് ഇന്നലെ തകർന്ന സ്ലാബ് കമ്പികെട്ടി വാർത്തത്. അതും തകർന്നതോടെയാണ് നാട്ടുകാർ പ്രകോപിതരായത്. നാട്ടുകാർക്ക് പിന്തുണയുമായി വാഹനയാത്രക്കാരും പ്രതിഷേധിക്കാനെത്തിയിരുന്നു.