പട്ടാന്പി സ്റ്റേഷനു ‌മൂന്നാംമാസവും പോലീസ് മേധാവിയുടെ പുരസ്കാരം
Thursday, October 17, 2024 2:00 AM IST
ഷൊർണൂർ: പട്ടാമ്പി പോലീസ് സ്റ്റേഷന് അംഗീകാരം. തുടർച്ചയായി കഴിഞ്ഞ മൂന്നുമാസങ്ങളിലും ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി പട്ടാമ്പിയെതന്നെയാണു ജില്ലാ പോലീസ് മേധാവി തെരഞ്ഞെടുത്തത്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അക്രമങ്ങൾ തടയുക, ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുക്കുക, അനധികൃത ലോട്ടറി - ചൂതാട്ടം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, അനധികൃതമായി വില്പന നടത്തുന്ന സാധങ്ങൾ പിടിച്ചെടുക്കുക, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുക, ക്രമസമാധാന പരിപാലനം, വാറന്‍റ് കേസുകളിലെ പ്രതികളെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുക, കേസുകൾ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക, സാമൂഹികവിരുദ്ധർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുക, വാഹന അപകടങ്ങൾ കുറയ്ക്കുക, ട്രാഫിക് നിയന്ത്രണം തുടങ്ങിയ മികവിനാണു പുരസ്കാരം. സ്റ്റേഷൻ പരിധിയിലെ ജനങ്ങളുടെ സഹകരണവും പോലീസ് ഉദ്യോഗസ്ഥരുടെ ആത്മാർഥമായ പ്രവർത്തനവുമാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാനായതെന്നു പോലീസ് അറിയിച്ചു.


ഷൊർണൂർ സബ് ഡിവിഷൻ ഡിവൈഎസ്പി ആർ. മനോജ്‌കുമാർ, പട്ടാമ്പി പോലീസ് ഇൻസ്‌പെക്ടർ പി.കെ. പത്മരാജൻ, സബ് ഇൻസ്‌പെക്ടർ കെ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് പട്ടാമ്പി സ്റ്റേഷനെ നയിക്കുന്നത്.