നല്ലേപ്പിള്ളിയിൽ മഴയിൽവീണ നെല്ല് കൊയ്തെടുക്കാൻ പെടാപ്പാട്
Friday, October 18, 2024 3:39 AM IST
ചിറ്റൂർ: ഇക്കഴിഞ്ഞദിവസം നല്ലേപ്പിള്ളിയിൽ പെയ്ത ശക്തമായ മഴയിൽ നെൽകൃഷിക്കു പരക്കേ നാശം. യന്ത്രക്കൊയ്ത്തിനു തീരുമാനിച്ച പാടങ്ങളിൽ വെള്ളം നിറഞ്ഞതോടെ തൊഴിലാളിക്കൊയ്ത്തു നടത്തി കർഷകർ.

കുറ്റിപ്പള്ളം ചുവട്ടിൽകളം നാരായണന്‍റെ പാടം വെള്ളത്തിലായതോടെ തൊഴിലാളികളെ ഉപയോഗിച്ചാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. നെല്ലും വൈക്കോലും പകുതിയോളം മാത്രമാണ് ലഭിച്ചത്.

തൊഴിലാളികൾ ഉൾപ്പെടെ ചെലവിനത്തിൽ 12000 രൂപ ചെലവാക്കേണ്ടിയും വന്നു. യന്ത്രക്കൊയ്ത്തായിരുന്നെങ്കിലും 4500 രൂപയ്ക്കുള്ളിൽ കൊയ്ത്തുചെലവ് ഒതുക്കാമായിരുന്നു.

ഇനി നെല്ലുണക്കാനും ചാക്കിലാക്കാനും വിൽക്കുന്നതുവരെ ചെലവേറെയുണ്ട്. അടുത്ത വിളവിറക്കാൻ കൂടുതൽ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കർഷകൻ.

വിളനാശത്തിനു ഇൻഷ്വറൻസ് പരിരക്ഷയുണ്ടെങ്കിലും തുക കൈപ്പറ്റണമെങ്കിൽ ഏറെ കടന്പകളുണ്ടെന്നും മുതിർന്ന കർഷകനായ നാരായണൻ പറഞ്ഞു.