നെല്ലുസംഭരണത്തിൽ കേന്ദ്രവിഹിതം കൂട്ടുമ്പോൾ സംസ്ഥാനവിഹിതം കുറയ്ക്കുന്നത് പുനഃപരിശോധിക്കണം
Friday, October 18, 2024 3:39 AM IST
ചിറ്റൂർ: നെല്ലുസംഭരണം വേഗത്തിലാക്കണമെന്ന് കേരള കർഷകസംരക്ഷണ സമിതി പട്ടഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംഭരണം വൈകുന്നതിൽ പലകർഷകരും ഇനിയും കൊയ്ത്തു നടത്താനാവാതെ വിഷമത്തിലാണ്.

കൊയ്ത നെല്ല് സുരക്ഷിതമായ സംരക്ഷിക്കാനിടമില്ലാതെ മഴയിലും അന്തരീക്ഷ ഈർപ്പത്തിലും തണുക്കുന്നതിനാൽ വീണ്ടും ഉണക്കി എടുക്കുന്നതിനു തൊഴിലാളികൾക്ക് അധികകൂലി നൽകേണ്ടതായി വരുന്നുമുണ്ട്. ഇതുവരേയും പല പാടശേഖരസമിതികൾക്ക് സംഭരണതിയതി അറിയിച്ചിട്ടില്ല. കൂടാതെ കേന്ദ്ര സർക്കാർ നെല്ലുസംഭരണവില കൂട്ടുമ്പോൾ കൃഷിവകുപ്പ് വർഷംതോറും സംസ്ഥാന വിഹിതം കുറച്ചു വരുന്നതും കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്നു.

2020-21 വർഷത്തിൽ സംസ്ഥാന വിഹിതം 8.80 രൂപയിൽ നിന്നും ഇപ്പോൾ 6.37 രൂപയായി കുറച്ചത് കർഷകരോട് കാണിക്കുന്ന വഞ്ചനയാണ്. ഓരോ വർഷവും ഉത്പാദന ചെലവ് കൂടി വരുന്നതും കാലാവസ്ഥ വ്യതിയാനം മൂലമുള്ള കൃഷിനാശവും ഈ മേഖലയിൽ മുന്നോട്ട്പോകാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.


ധനകാര്യസ്ഥാപനങ്ങളിൽനിന്നും സ്വകാര്യവ്യക്തികളിൽനിന്നും വായ്പ വാങ്ങി പാരമ്പര്യരീതിയിൽ കൃഷിനടത്തുന്ന കർഷക കുടുംബങ്ങളുടെ വരുമാനം ദയനീയാവസ്ഥയിലേക്ക് മാറുകയാണെന്നും അടിയന്തരമായി നെൽകൃഷിയെ സഹായിക്കാനുതകുന്ന പാക്കേജ് കൃഷിവകുപ്പ് ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പട്ടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.കെ. ഷാജി അധ്യക്ഷത വഹിച്ചു. ബി. വിനുബ്, പി. പരമേശ്വരൻ, സുൽത്താൻ കരിപ്പാലി എന്നിവർ പ്രസംഗിച്ചു.