നല്ലേപ്പിള്ളിയിൽ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി
Thursday, October 17, 2024 2:00 AM IST
നല്ലേപ്പിള്ളി: ആരോഗ്യവിഭാഗം നടത്തിയ ഹെൽത്തി കേരള ശുചിത്വ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെടുത്ത മാട്ടുമന്തയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് പിഴയീടാക്കി. അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷവും കാരണമായതായി ഹെൽത്ത് ഇൻസ്പെക്ടർ ടി.ജി. ഗോപകുമാർ അറിയിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ കമ്പിളിചുങ്കത്ത് പ്രവർത്തിക്കുന്ന ഒരു ബേക്കറിയ്ക്കും പിഴചുമത്തിയിട്ടുണ്ട്. മറ്റു നിയമ ലംഘനങ്ങൾ കണ്ടെത്തിയ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.


തുടർപരിശോധനയിൽ നിയമലംഘനം തുടർന്നാൽ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടികൾ ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ ടി. ജി. ഗോപകുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. റിജിൻ, എസ്. മനീഷ, എംഎൽഎസ്പി മാരായ ശ്രീജ, കീർത്തി ദാസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.