മഴയില്‍ നെല്‍ച്ചെടികള്‍ വീണു‌നശിക്കുന്നു; നെല്ലുസംഭരണം വേഗത്തിലാക്കണമെന്ന് കർഷകർ
Thursday, October 17, 2024 2:00 AM IST
മുതലമട: പഞ്ചായത്തില്‍ കൊയ്ത്തിന് പാകമായ നെല്‍ച്ചെടികള്‍ മഴയെതുടർന്ന് വ്യാപകമായി വീണുനശിക്കുന്നത് തിരിച്ചടിയായതായി പാടശേഖര സമിതികർഷകർ. അമ്പത് ഏക്കറിൽ കൂടുതൽ നെല്‍കൃഷിയാണ് കഴിഞ്ഞദിവസത്തെ മഴയില്‍ നശിച്ചത്. മഴ തുടരെ പെയ്തതിനാല്‍ വീണ നെല്‍വിത്തുകള്‍ പാടത്തുതന്നെ മുളച്ചുപൊന്തിയ നിലയിലാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരസമിതിയായ കുറ്റിപ്പാടത്താണ് ഏക്കർ കണക്കിന് നെല്‍ച്ചെടികള്‍ വീണത്. കുറ്റിപ്പാടം പാടശേഖരസമിതിയിലെ മുരളിയുടെ 15 ഏക്കർ, ശശിധരന്‍റെ അഞ്ച് ഏക്കർ, യു. ഹനീഫയുടെ മൂന്നേക്കറും ഇതില്‍പ്പെടും.

വീണ നെല്‍ച്ചെടികള്‍ കൊയ്‌തെടുക്കാൻ കൊയ്ത്ത് യന്ത്രങ്ങളുടെ അഭാവവും കർഷകർക്ക് തിരിച്ചടിയാണ്. തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തുന്നില്ല. വൈക്കോല്‍ നശിക്കാത്ത രീതിയില്‍ കൊയ്യുന്ന യന്ത്രങ്ങളാണ് കർഷകർക്കാവശ്യം. ഇപ്പോഴുള്ളത് ചെറിയ യന്ത്രങ്ങളാണ്. അവ ചെളിയില്‍ കൊയ്യാനും വൈക്കോല്‍ ശേഖരിക്കാനും സാധ്യമാകില്ല. കൊയ്‌തെടുത്തു നെല്ല് സംഭരിക്കാനുള്ള സർക്കാർ നടപടികളുടെ മെല്ലെപോക്കാണ് കർഷകരുടെ മുന്നിലുള്ള മറ്റൊരു പ്രതിസന്ധി.


നെല്ല് ഉണക്കി സൂക്ഷിക്കാനാവാത്തതും സപ്ലൈകോ നെല്ല് സംഭരണം വൈകിപ്പിക്കുന്നതും കർഷകരെ ഏറെ പ്രയാസപ്പെടുത്തുന്നു. പാതയോരത്തും കറ്റക്കളങ്ങളിലും ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് കർഷകർ നെല്ലുണക്കിയെടുക്കുന്നത്.

നെല്ലു സൂക്ഷിക്കാൻ കളപ്പുരകളോ സുരക്ഷിതമായ മറ്റു മാർഗങ്ങളോ ഇല്ലാത്തതാണ് കൊയ്ത്ത് പരുവത്തിലായിട്ടും കൊയ്യാതെ കർഷകർ നീട്ടിക്കൊണ്ടുപോകുന്നത്. ഈ സമയത്താണ് കാലംതെറ്റി എത്തിയ മഴ കൃഷിനാശം വരുത്തി കർഷകരെ ദുരിതത്തിലാക്കിയത്. സംസ്ഥാന കൃഷിവകുപ്പ് നെല്ല് സംഭരണം കാര്യക്ഷമവും വേഗത്തിലുമാക്കണമെന്ന് കേരള കർഷകസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് മുരളി കുറ്റിപ്പാടം ആവശ്യപ്പെട്ടു.