ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കം സജീവം : ചെലവുനിരീക്ഷണ സംവിധാനം തയാർ
Friday, October 18, 2024 3:39 AM IST
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ വരവുചെലവ് നിരീക്ഷിക്കുന്നതിനും സ്വാതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുമായി തെരഞ്ഞെടുപ്പ് ചെലവുനിരീക്ഷണ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

വിവിധ സ്ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍റെ സുതാര്യമായ നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി പൊതുജനങ്ങൾ സഹകരിക്കണം. അനുവദനീയമായ തുകയിൽ കൂടുതൽ കൈവശം കൊണ്ടുനടക്കുന്നവർ മതിയായ രേഖകൾ കരുതണമെന്നും കളക്ടർ അറിയിച്ചു.

സ്ഥാനാർഥികളാവുന്നവർക്കു പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതായുള്ളതിനാൽ പുതിയ അക്കൗണ്ട് തുറക്കുന്നതിനായി എത്തുന്ന സ്ഥാനാർഥികൾക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്താൻ എല്ലാ ബാങ്ക് ബ്രാഞ്ചുകൾക്കും നിർദേശമുണ്ട്.

പ്രചാരണത്തിനായി സാമഗ്രികൾ പ്രിന്‍റ് ചെയ്യുന്നതിനു ഏൽപ്പിക്കുന്ന വ്യക്തികളുടെ ഫോട്ടോപതിച്ച ഡിക്ലറേഷൻഫോം വാങ്ങുകയും അതിന്‍റെ പകർപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർക്കു ലഭ്യമാക്കുകയും വേണം. രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും പ്രിന്‍റ് ചെയ്യുന്ന തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളിൽ പ്രിന്‍റർ, പബ്ലിഷർ, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങൾ ഉൾക്കൊള്ളിക്കണം.


പ്രചാരണ സാമഗ്രികൾ അച്ചടിക്കുന്ന പ്രിന്‍റിംഗ് പ്രസുകൾ വിവരവും ഓഡിറ്റോറിയങ്ങളുടെയും കണ്‍വൻഷൻ സെന്‍ററുകളുടേയും ഉടമസ്ഥർ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്കു തങ്ങളുടെ സ്ഥാപനം ബുക്കുചെയ്യുന്ന വിവരവും താമസംകൂടാതെ ജില്ലാ കളക്ടറെ അറിയിക്കണം.

വാഹനങ്ങളിൽ കൊണ്ടു പോകുന്ന പണം മദ്യം, ആയുധങ്ങൾ, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ പോലുള്ള സാമഗ്രികൾ എന്നിവ സംബന്ധിച്ച് കർശനമായ പരിശോധന ജില്ലയിലുടനീളം വോട്ടെടുപ്പു കഴിയുന്നതുവരെയുണ്ടായിരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

നോഡൽ ഓഫീസർമാരുടെ യോഗം

പാലക്കാട്: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സജീദിന്‍റെ നേതൃത്വത്തിൽ നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു.

ഗതാഗതം, ക്രമസമാധാനം, മാൻപവർ മാനേജ്മെന്‍റ്, ഇവിഎം മാനേജ്മെന്‍റ്, പരിശീലനം, ചെലവുനിരീക്ഷണം, പെയ്ഡ് ന്യൂസ് നിരീക്ഷണം, മീഡിയ കമ്യൂണിക്കേഷൻ, പോസ്റ്റൽ ബാലറ്റ് എന്നിങ്ങനെ വിവിധ വിഭാഗത്തിൽ ഉൾപ്പെട്ട 27 നോഡൽ ഓഫീസർമാരാണു ചുമതലയിലുളളത്. യോഗത്തിൽ പോസ്റ്റൽ ബാലറ്റിന്‍റെ ചുമതലയുളള ഡെപ്യൂട്ടി കളക്ടർ ആർ.ആർ. സച്ചിൻകൃഷ്ണ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.