ആനക്കല്ലിൽ ആടിനെയും പശുക്കുട്ടിയെയും പുലി കൊന്നുതിന്നു
Friday, October 18, 2024 3:39 AM IST
അഗളി: അട്ടപ്പാടി പുതൂർ ആനക്കല്ലിൽ ആടിനെയും പശുക്കുട്ടിയെയും പുലി കടിച്ചുകൊന്നുതിന്നു. ആനക്കല്ലിൽ പ്ലാക്കാട് വീട്ടിൽ നടരാജൻ മഹേശ്വരി ദമ്പതികളുടെ വളർത്തു മൃഗങ്ങളെയാണ് പുലി പിടിച്ചത്. ഇന്നലെ പുലർച്ചെ ആയിരിക്കാം ആക്രമണമെന്നു കരുതുന്നു.

തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടിയെയും സമീപത്തെ ആട്ടിൻകൂട്ടിലുണ്ടായിരുന്ന ആടുകളെയുമാണ് പുലി ആക്രമിച്ചത്. രണ്ട് ആടുകൾക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് ആടുകളെ കാണാതായി.

ബാങ്കിൽനിന്നും വായ്പ എടുത്താണ് നാൽക്കാലികളെ വാങ്ങിയതെന്നു മഹേശ്വരി പറഞ്ഞു. കാലിവളർത്തൽ ആയിരുന്നു പ്രധാന ഉപജീവനമാർഗം. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണെന്നു പ്രദേശവാസികൾ അറിയിച്ചു.


രണ്ടു മാസങ്ങൾക്കുമുമ്പ് സമീപത്തെ ശശി എന്നയാളുടെ പശുവിനെ പുലി കൊന്നുതിന്നിരുന്നു. വന്യമൃഗശല്യം രൂക്ഷമായതോടെ പ്രദേശത്തെ ജീവിതം ഭയാനകമായിരിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. പുതൂർ വെറ്ററിനറി ഡോ. നവീനിന്‍റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം ചെയ്തു മേൽനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് ശക്തമായ സെൻസിംഗ് സംവിധാനം ഏർപ്പെടുത്തി വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.