പാലക്കാട് - പൊള്ളാച്ചി പാതയിൽ പാസഞ്ചർ ട്രെയിനുവേണ്ടി സമരം
Friday, October 18, 2024 3:39 AM IST
പുതുനഗരം: പാലക്കാട് - പൊള്ളാച്ചി ബ്രോഡ്ഗേജ് നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും മുൻകാല പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. നാളെ വൈകുന്നേരം അഞ്ചിന് വടവന്നൂർ ജംഗ്ഷനിൽ നാട്ടുകാർ ജനകീയ പ്രതിഷേധ ധർണ നടത്തും. വടകന്യാപുരം റെയിൽവേ സ്റ്റേഷൻ സേവനങ്ങൾ കുറച്ച അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുമാണ് ധർണ.

800 കോടിയിലധികം ചെലവഴിച്ചാണ് പാലക്കാട് - പൊള്ളാച്ചി പാത നവീകരിച്ചത്. പാലക്കാട് - രാമേശ്വരം, പാലക്കാട് - മധുര, പാലക്കാട് - പഴനി ഉൾപ്പെടെ ആറ് പാസഞ്ചർ ട്രെയിനുകളാണ് മീറ്റർഗേജിൽ ഓടിയിരുന്നത്. പുതുനഗരം, വടകന്യാപുരം, ഊട്ടറ, മുതലമട, മീനാക്ഷിപുരം സ്റ്റേഷനുകളിൽ നിന്നും നൂറുകണക്കിനു യാത്രക്കാർ യാത്രചെയ്തിരുന്നു. പുതുനഗരം, വടവന്നൂർ, കൊല്ലങ്കോട്, മുതലമട പഞ്ചായത്ത് പ്രദേശങ്ങളിലെ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ഹ്രസ്വദൂര - ദീർഘദൂര യാത്രയും സാധ്യമായിരുന്നു .

കൂടുതൽ മെച്ചപ്പെട്ട യാത്രാസൗകര്യത്തോടെ ബ്രോഡ്ഗേജിൽ ട്രെയിനുകൾ ഓടിതുടങ്ങുമെന്നാണ് ജനം പ്രതീക്ഷിച്ചിരുന്നത്.


എന്നാൽ നീണ്ട ജനകീയ പ്രതിഷേധങ്ങൾക്ക് ശേഷം പാലക്കാട് നിന്നും തിരുച്ചെന്തൂരിലേക്ക് ഒരു പാസഞ്ചർ ആരംഭിച്ചെങ്കിലും ഇതും ലക്ഷ്യം കണ്ടില്ല. പുലർച്ചെ പാലക്കാട് നിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി എട്ടിനാണ് തിരിച്ച് പാലക്കാട് എത്തുന്നത്. ഈ ട്രെയിൻ പ്രാദേശിക യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ലെന്നതാണ് നിലവിലെ സാഹചര്യം. പാലക്കാട് - ചെന്നൈ സൂപ്പർഫാസ്റ്റ് ഓടുന്നുണ്ടെങ്കിലും ഇതിനു പ്രാദേശിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല.

അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് മാത്രമാണ് സ്റ്റോപ്പുള്ളത്. മുൻകാലങ്ങളിൽ പുതുനഗരം, മുതലമട സ്റ്റേഷനുകളിൽ നിന്നും മീറ്റർഗേജ് ട്രെയിനിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ബ്രോഡ്ഗേജ് ലൈൻ വന്നതോടെ പുതുനഗരം സ്റ്റേഷൻ യാത്രക്കാരില്ലാതെ വിജനമായിരിക്കുകയാണ്.

ഒരു ഡബിൾഡക്കർ ട്രെയിൻ ഓടിക്കുമെന്ന് അറിയിച്ച് മൂന്ന് മാസം മുന്പ് ട്രയൽറൺ നടത്തിയിരുന്നു. എന്നാൽ മാസങ്ങളായും ട്രെയിൻ സർവീസ് തുടങ്ങിയിട്ടില്ല. വൈകാതെ പുതുനഗരവും മുതലമടയും മീനാക്ഷിപുരവും ഫ്ലാഗ് സ്റ്റേഷനായി തരംതാഴ്ത്തപ്പെടുമെന്ന ആശങ്കയുമുണ്ട്.