രായിരനെല്ലൂർ മലകയറി ആയിരങ്ങൾ
Friday, October 18, 2024 3:39 AM IST
ഒറ്റപ്പാലം: നാറാണത്തു ഭ്രാന്തന്‍റെ സ്മരണകളുമായി ആയിരങ്ങൾ രായിരനെല്ലൂർ മലകയറി. പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്തു ഭ്രാന്തനു ദുർഗാദേവിയുടെ ദർശനം ലഭിച്ചെന്ന ഐതിഹ്യത്തിന്‍റെ പിൻബലത്തിലാണ് വർഷംതോറും തുലാമാസം ഒന്നിന് ഭക്തർ രായിരനെല്ലൂരിലെത്തുന്നത്.

ചെത്തല്ലൂർ പുഴയോരത്തു പിറന്ന നാറാണത്തിന്‍റെ ബാല്യം ഏറ്റുവാങ്ങിയ നാരായണമംഗലത്ത്മന ഭട്ടതിരിമാർ വേദപഠനത്തിനു തിരുവേഗപ്പുറയിലാണെത്തിച്ചത്. പഠനകാലത്തു മലയിലേക്കു വലിയ കല്ലുകൾ ഉരുട്ടിക്കയറ്റി മുകളിലെത്തുമ്പോൾ താഴേക്കു തട്ടിയിട്ട് ഉരുളുന്ന കല്ലിന്‍റെ താളത്തിനൊപ്പം കൈ കൊട്ടി പൊട്ടിച്ചിരിക്കുന്നതു നാറാണത്തിന്‍റെ പതിവായിരുന്നു.


നാട്ടുകാർ ഭ്രാന്തെന്നു കല്പിച്ച പ്രവൃത്തിയിൽ വിദ്വാന്മാർ ഉത്കൃഷ്ട ജീവിതദർശനം കണ്ടെത്തി. നേട്ടങ്ങൾക്കു പിറകിലെ പ്രയത്നവും നഷ്ടപ്പെടുത്താനുള്ള എളുപ്പവും ലോകം തിരിച്ചറിഞ്ഞു.