ഹരിത‌കർമസേനയുടെ സത്യസന്ധതയ്ക്ക് വീണ്ടും സല്യൂട്ട്
Thursday, October 17, 2024 2:00 AM IST
ഷൊർണൂർ: ഹരിതകർമസേനക്ക് പിന്നെയും സ്വർണതിളക്കം. തിരുമിറ്റക്കോട് നിന്ന് നഷ്ടപ്പെട്ട അരപവൻ തൂക്കംവരുന്ന ഒരു ജോഡി സ്വർണകമ്മൽ ഹരിത കർമസേനയുടെ ജാഗ്രത മൂലം ഉടമയ്ക്ക് തിരിച്ചു കിട്ടി. തിരുമിറ്റക്കോട് പഞ്ചായത്ത് മൂന്നാം വാർഡിലെ വീട്ടമ്മയായ ലളിതാഭായിയുടെ കമ്മലാണ് ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടത്.

ഇക്കാര്യം വാർഡ് മെംബർ ജീന സേനാംഗങ്ങളെയും അറിയിച്ചിരുന്നു. മൂന്നാം വാർഡ് ഹരിതകർമസേന പ്രവർത്തകരായ പി.പി. കാർത്യായനി, പി.യു. കാർത്യായനി എന്നിവർ ശേഖരിച്ച മാലിന്യം തരംതിരിയ്ക്കുമ്പോൾ കമ്മൽ കണ്ടെത്തുകയും ഉടൻ തന്നെ വാർഡ് മെംബറെ വിവരമറിയിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി. സുഹറയുടെ സാനിധ്യത്തിൽ കമ്മൽ ഉടമസ്ഥന് തിരിച്ചുനൽകി.