ഇടയിലെക്കാട്ടിലെ ആമവേട്ടക്കെതിരേ കുട്ടികളുടെ പ്രതിഷേധം
Monday, September 23, 2024 1:36 AM IST
തൃക്കരിപ്പൂർ: കരയാമകളുടെ സംരക്ഷണത്തിന് രംഗത്തിറങ്ങി കുരുന്നുകൾ. ഇടയിലെക്കാട്ടിലെ കണ്ടൽക്കാടുകൾക്കിടയിൽ ജീവിക്കുന്ന കരയാമകളുടെ സംരക്ഷണത്തിനായി ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയിലെ കുട്ടിപ്പട്ടാളമാണ് പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറക്കിയത്.

കരയിലെ ഏറ്റവും കൂടുതൽ ആയുസുള്ള ജീവി വർഗമായ ആമകളുടെ പ്രധാന ആവാസകേന്ദ്രമാണ് ഇടയിലെക്കാട് കയ്പ്പാടിലെ കണ്ടൽവനങ്ങൾ. ഇവിടെ നൂറുകണക്കിന് കരയാമകളാണുള്ളത്. പലദേശങ്ങളിൽ നിന്നുമുള്ളവർ വാഹനങ്ങളിൽ വന്ന് കണ്ടലുകൾക്കിടയിലേക്ക് കടന്നുചെന്ന് ചാക്കിൽ ആമകളെ പിടികൂടി കടത്തുന്നത് പതിവായിരിക്കുകയാണ്. സമീപവാസികൾ ഗ്രന്ഥശാല പ്രവർത്തകരെ അറിയിച്ചതോടെയാണ് ആമക്കൂട്ടത്തെ സംരക്ഷിച്ചു നിർത്താനുള്ള സമരമുറയുമായി കുട്ടികൾ ബാല വേദിയുടെ നേതൃത്വത്തിൽ തുടക്കമിട്ടത്.

പരിസരവാസികൾ ആമ വേട്ടക്കാരുടെ വാഹന നമ്പറുകൾ ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. ഇനിയും ഇത് തുടർന്നാൽ വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായാണ് കുട്ടികളുടെ രംഗത്തിറങ്ങൽ. ആമ വേട്ടയ്ക്കെതിരെ നടത്തിയ കുട്ടികളുടെ കൂട്ടായ്മയിൽ ആമകളുടെ ചിത്രമേന്തി സംരക്ഷണ പ്രതിജ്ഞയെടുത്തു. ആമകളുടെ സമ്പന്നമായ ഈ ആവാസകേന്ദ്രം ആയിരത്തിൽപ്പരം കൊറ്റികൾ നിലയുറപ്പിച്ച കൊറ്റില്ലം കൂടിയാണ്.


നീർക്കാക്കകളും വിവിധയിനം ദേശാടനക്കൊക്കുകളും ഇവിടെയുണ്ട്. ആമ വേട്ട തുടർന്നാൽ കൊറ്റില്ലമാകെ ഭീഷണിയുടെ നിഴലിലാകും. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് പി. വേണുഗോപാലൻ ബോധവത്കരണ ക്ലാസെടുത്തു. ഗ്രന്ഥാലയം പ്രസിഡന്‍റ് കെ. സത്യവ്രതൻ, സെക്രട്ടറി വി.കെ. കരുണാകരൻ, വനിതാവേദി പ്രസിഡന്‍റ് എം.കെ. ശ്രീലത, കെ.കെ. ബ്രഷ്നേവ്, സി. ജലജ, ബാലവേദി ഭാരവാഹികളായ വി. നിള, വൈഗ വിനോദ് എന്നിവർ പ്രസംഗിച്ചു.