ഫെയർസ്റ്റേജിനെതിരായ പ്രചാരണം അടിസ്ഥാനരഹിതം: ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ
Sunday, September 22, 2024 7:30 AM IST
കാഞ്ഞങ്ങാട്‌: നഗരത്തിൽ നിന്ന്‌ പാണത്തുർ, കൊന്നക്കാട്‌ റൂട്ടുകളിൽ സർവീസ്‌ നടത്തുന്ന ബസുകൾ ഫെയർസ്‌റ്റേജിൽ തട്ടിപ്പുകാട്ടി അ‌ധികചാർജ്‌ ഈടാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ കേരളാ സ്റ്റേറ്റ് പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ ഹൊസ്‌ദുർഗ്‌ താലൂക്ക്‌ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പഴയകാലങ്ങളിൽ മലയോര മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയകോട്ടയിലെ ചന്തയും വിവിധ സർക്കാർ ഓഫീസുകളും ജില്ലാ ആശുപത്രിയും കോടതിയുമായി ബന്ധപ്പെടേണ്ട ആവശ്യത്തിനായി പുതിയകോട്ടയിലെ താലൂക്ക്‌ ആസ്ഥാനം വരെയാണ്‌ ബസുകൾ സർവീസ്‌ നടത്തിയിരുന്നത്‌. അന്നത്തെ കാലത്ത്‌ നിലവിൽ വന്ന ഫെയർ സ്റ്റേജാണ് ഇത്. ഇനി ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്‌റ്റാൻഡിൽ നിന്ന്‌ ബസുകൾ പുറപ്പെടുമ്പോഴും ഇതേ ഫെയർസ്‌റ്റേജിൽ തന്നെയാണ്‌ സർവീസ്‌ നടത്തേണ്ടതെന്നും പത്രക്കുറിപ്പിൽ വിശദീകരിച്ചു.


കോട്ടച്ചേരി ട്രാഫിക്‌ സർക്കിളും മാവുങ്കാലും കേന്ദ്രീകരിച്ച്‌ ബസ്‌ സർവീസുകൾക്കു മുന്നിലായി ഓട്ടോറിക്ഷകൾ സമാന്തര സർവീസ്‌ നടത്തുന്നത്‌ സ്വകാര്യ ബസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്‌. ഒരു ബസ്‌ പ്രതിവർഷം റോഡ്‌ ടാക്‌സ്‌ ഇനത്തിൽ 1,20, 000 രൂപയാണ്‌ സർക്കാരിലേക്ക് അടക്കുന്നത്‌.

ഈ ബസുകൾക്ക്‌ മുന്നിലൂടെയാണ്‌ പ്രതിവർഷം 500 രൂപ മാത്രം റോഡ്‌ ടാക്‌സ്‌ അടക്കുന്ന ഓട്ടോറിക്ഷകൾ അനധികൃതമായി സമാന്തര സർവീസ്‌ നടത്തുന്നത്‌. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ഫെഡറേഷൻ കുറ്റപ്പെടുത്തി.