റെയിൽവേ ഗേറ്റിൽ നിർത്തിയിട്ട ബസിൽ ഒരു പിറന്നാളാഘോഷം
Monday, September 23, 2024 1:36 AM IST
തൃക്കരിപ്പൂർ: ചീമേനിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന ലൗവിംഗ് ബസ് തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിലെത്താൻ കാത്തുനില്ക്കുകയായിരുന്നു ബസിലെ സ്ഥിരം യാത്രക്കാർ.
ബസ് നിർത്തിയിട്ട് അവർക്കൊരു സർപ്രൈസ് പിറന്നാളാഘോഷം സംഘടിപ്പിക്കാനുണ്ടായിരുന്നു. ബസിലെ പതിവു യാത്രക്കാരിയായ അഞ്ചുവയസുകാരി അവന്തികയുടെ പിറന്നാളാഘോഷം. ഇളമ്പച്ചി സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർഥിനിയായ അവന്തിക ഒളവറയിലെ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന അമ്മ മാനസയ്ക്കൊപ്പമാണ് ലൗവിംഗ് ബസിലെ പതിവു യാത്രക്കാരിയായത്.

ബസിന്‍റെ പേരുപോലെ ഒരു സ്നേഹക്കൂട്ടായ്മയായി നില്ക്കുന്ന സ്ഥിരം യാത്രക്കാരാണ് വീട്ടിലെന്നപോലെ കേക്ക് മുറിച്ചും പാട്ടുപാടിയും പിറന്നാളാഘോഷം സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. അപൂർവമായ ആഘോഷത്തിൽ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ഒപ്പംചേർന്നു.


രാവിലെ 8.30 ന് തടിയൻകൊവ്വൽ പോളിടെക്നിക് ബസ് സ്റ്റോപ്പിൽ നിന്ന് അമ്മയ്ക്കൊപ്പം ബസിൽ കയറിയപ്പോൾ തന്നെ അവന്തികയ്ക്ക് യാത്രക്കാർ പുതുവസ്ത്രവും കേക്കും സമ്മാനിച്ചു.
ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം ബസ് നിർത്തിയതോടെ പിറന്നാൾ ആഘോഷത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. പിലാത്തറയിലെ വസ്ത്രശാലയിൽ ജോലിചെയ്യുന്ന സിന്ധു,ഇളമ്പച്ചി സർക്കാർ ഹോമിയോ ആശുപത്രിയിലെ അജിത, പയ്യന്നൂർ വസ്ത്രശാലയിലെ രേഖ, ഇളമ്പച്ചി ഖാദി നെയ്ത്തുകേന്ദ്രത്തിലെ ദീപ, ഒളവറയിലെ ഫർണിച്ചർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കീർത്തന എന്നിവരാണ് അവന്തികയ്ക്കൊപ്പം കേക്കു മുറിച്ചും പാട്ടുപാടിയും പിറന്നാളാഘോഷം അവിസ്മരണീയമാക്കിയത്.