ജില്ലയിൽ നിയമിച്ചത് 182 ഡോക്ടർമാരെ; ജോലിയിൽ തുടരുന്നത് 17 പേർ
Sunday, September 22, 2024 7:30 AM IST
കാസർഗോഡ്: ഈ വർഷം പിഎസ്‌സി റാങ്ക് പട്ടികയിൽനിന്ന് ജില്ലയിൽ നിയമനം നല്കിയത് 182 ഡോക്ടർമാർക്കാണ്. ജില്ലാ ആശുപത്രിയും ജനറൽ ആശുപത്രിയും തൊട്ട് മലയോരമേഖലയിലെയും ഉൾപ്രദേശങ്ങളിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ വരെ ഈ പട്ടികയിൽ നിന്ന് നിയമനം നടത്തി. പക്ഷേ പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. ഇപ്പോഴും ജോലിയിൽ തുടരുന്നതാകട്ടെ, വെറും 17 പേർ മാത്രം.

ബാക്കിയുള്ളവരെല്ലാം ഉപരിപഠനത്തിന്‍റെയും മറ്റു കാരണങ്ങളുടെയും പേരിൽ അവധിയെടുത്തുപോയി. ഇനി മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് സ്ഥലംമാറ്റ ഉത്തരവ് കിട്ടുമ്പോൾ ചുമതലയൊഴിയാൻ വേണ്ടി മാത്രമാകും ഇതിൽ പലരും ഇനി കാസർഗോട്ടെത്തുക.

ഇപ്പോൾ വീണ്ടും 45 പുതിയ ഡോക്ടർമാർക്ക് ജില്ലയിലേക്ക് നിയമന ഉത്തരവ് നല്കിയിട്ടുണ്ട്. അടുത്ത മാസം നാലിനു മുമ്പ് ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എത്രപേർ വരുമെന്ന് അപ്പോഴറിയാം.

വന്നാൽ തന്നെ എത്രപേർ ഇവിടെ ജോലിയിൽ തുടരുമെന്ന കാര്യവും കണ്ടറിയാം. അവധിയെടുത്തു പോകുന്ന ഡോക്ടർമാർ അതതിടങ്ങളിലെ രോഗികളോടു മാത്രമല്ല, ആത്മാർത്ഥതയോടെ ജോലിചെയ്യുന്ന ബാക്കി ഡോക്ടർമാരോടും തികഞ്ഞ അനീതിയാണ് കാണിക്കുന്നത്.
ജില്ലയിലെ ചെറുതും വലുതുമായ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെല്ലാം ഇപ്പോൾ രോഗികളുടെ തിരക്കൊഴിഞ്ഞിട്ട് നേരമില്ല. മിക്കയിടങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരില്ല. ഉള്ളവരിലേറെയും വിശ്രമവും അവധിയുമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയാണ്.

ജില്ലയുടെ വടക്കൻ മേഖലയിലെ ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളിൽ മിക്കതിലും ഇപ്പോൾ സ്ഥിരം ഡോക്ടർമാരില്ല. പലയിടങ്ങളിലേക്കും ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ ജോലി ക്രമീകരണം നടത്തി അയക്കുകയാണ് ചെയ്യുന്നത്. ഇത് ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്.


താത്കാലിക നിയമനങ്ങൾ നടത്താൻ ശ്രമിച്ചാലും അഭിമുഖത്തിനു പോലും ആളെത്താത്ത നിലയാണ്. നേരത്തേ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നടപ്പാക്കിയിരുന്നതുപോലെ കാസർഗോഡ് ജില്ലയിൽ നിശ്ചിതകാലം ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് പ്രത്യേക പാക്കേജും പിജി പ്രവേശനത്തിന് ഗ്രേസ് മാർക്കുമൊക്കെ നല്കിയാൽ ഈ അവസ്ഥയ്ക്ക് ചെറുതായെങ്കിലും മാറ്റം വരുമെന്നാണ് ഡോക്ടർമാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.

80 ഡോക്ടർമാരുടെ ഒഴിവിലേക്ക് 45 പേർ

കാസർഗോഡ്: ജില്ലയിൽ 80 ഡോക്ടർമാരുടെ ഒഴിവാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലും സിവിൽ സർജൻ, അസി. സർജൻ, മെഡിക്കൽ ഓഫീസർ തസ്തികകളിലുമെല്ലാം ഒഴിവുകളുണ്ട്.

ഇത്രയും ഒഴിവുകളിലേക്കാണ് നിലവിൽ 45 പേർക്കുമാത്രം നിയമന ഉത്തരവ് നല്കിയിരിക്കുന്നത്. ബാക്കിയുള്ള ഒഴിവുകൾ അടുത്ത പട്ടികയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അപ്പോഴേക്കും ഈ പട്ടികയിൽ നിന്ന് ജോലിയിൽ ചേരാത്തവരുടെ ഒഴിവുകൾ വീണ്ടുമുണ്ടാകും.

അവധിയെടുത്ത് പോകുന്നവരുടെ ഒഴിവുകൾ ഈ കണക്കിൽ പെടില്ല. അത്തരം ഒഴിവുകളിൽ താത്കാലിക നിയമനത്തിനായി കാത്തിരിക്കുകയേ നിർവാഹമുള്ളൂ.