പയ്യന്നൂര്‍: ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാലു വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷയ്ക്കും പരിരക്ഷയ്ക്കും പ്രാപ്തരാകണമെന്ന സന്ദേശമുയര്‍ത്തിയായിരുന്നു ഇവരുടെ നീന്തല്‍ പ്രകടനം.

പെരളശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി. ദില്‍ഷ, മുഴപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്, കടമ്പൂര്‍ സ്വദേശിനി അപര്‍ണ വിശ്വനാഥ് എന്നിവരാണ് ചാള്‍സണ്‍ സ്വിമ്മിംഗ് അക്കാദമി സംഘടിപ്പിച്ച വനിതാ ദിന സന്ദേശ നീന്തലില്‍ പങ്കെടുത്തത്.

നീന്തല്‍ പരിശീലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമലയുടെയും കേരള പോലീസ് കോസ്റ്റല്‍ വാര്‍ഡനായ വില്യംസ് ചാള്‍സന്‍റെയും ശിക്ഷണത്തില്‍ ഒരുവര്‍ഷം മുന്പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്. കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു.

മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം പി.പി. അനിഷയും പരിശീലകന്‍ ചാള്‍സണ്‍ ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.