കൗണ്‍സിലര്‍ കൊല്ലപ്പെട്ട സംഭവം: മൂന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കി
Tuesday, October 22, 2024 1:14 AM IST
മഞ്ചേരി: മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറെ കല്ല്കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ മൂന്നാം പ്രതിയുടെ ജാമ്യം മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) റദ്ദ് ചെയ്തു. കേസിലെ മൂന്നാം പ്രതി കറുത്തേടത്ത് ഷംസീറിന്‍റെ ജാമ്യാപേക്ഷയാണ് കോടതി റദ്ദ് ചെയ്തത്. പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി മുന്നോട്ടു വച്ച നിബന്ധനയില്‍ വീഴ്ച വരുത്തിയതിനാലാണ് ജാമ്യം റദ്ദ് ചെയ്തത്.

2022 മാര്‍ച്ച് 29ന് രാത്രി 10 മണിക്ക് പയ്യനാട് താമരശേരിയിലാണ് കേസിനാസ്പദമായ സംഭവം. വാഹനത്തിന് വഴി നല്‍കിയില്ലെന്നാരോപിച്ച് പ്രതികളായ നെല്ലിക്കുത്ത് ഞാറ്റുപോയില്‍ ഷുഹൈബ് എന്ന കൊച്ചു (30), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയന്തൊടികയില്‍ അബ്ദുള്‍ മാജിദ് (28), പാണ്ടിക്കാട് വള്ളുവങ്ങാട് കറുത്തേടത്ത് ഷംസീര്‍(34) എന്നിവര്‍ നഗരസഭ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുള്‍ ജലീല്‍ (57) നെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി ഷംസീറിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.


എന്നാല്‍ ജാമ്യവ്യവസ്ഥകളില്‍ മറ്റു കേസുകളില്‍ ഉള്‍പ്പെടരുതെന്നും ഉണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ എട്ടിന് ഷംസീറിനെയും രണ്ടു സുഹൃത്തുക്കളെയും 36 ഗ്രാം എംഡിഎംഎ സഹിതം കച്ചേരിപ്പടിയില്‍ വച്ച് മഞ്ചേരി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. മയക്കുമരുന്നു കേസിലകപ്പെട്ട് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിക്കെതിരേ പോലീസ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം കോടതിയില്‍ അപേക്ഷ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.വി. സാബു, അഡീഷണല്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.കെ.ഷെരീഫ് എന്നിവരാണ് ഹാജരാകുന്നത്.