മലപ്പുറം നാമ്പ്രാണി തടയണ ഏപ്രിലില്‍ പൂര്‍ത്തിയാകും
Saturday, October 19, 2024 5:25 AM IST
മലപ്പുറം: മലപ്പുറം നഗരസഭ പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും ജലസമൃദ്ധി ഉറപ്പ് വരുത്തുന്നതിന് കടലുണ്ടി പുഴയില്‍ കളക്ടറേറ്റിന് പിന്‍ഭാഗത്തായി നിര്‍മക്കുന്ന നാമ്പ്രാണി തടയണയുടെ നിര്‍മാണ പ്രവര്‍ത്തനം ഏപ്രില്‍ 15നകം പൂര്‍ത്തിയാകുമെന്ന് നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനം. കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭയില്‍ നടപ്പാക്കുന്ന "നഗരസഞ്ചയം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടം 20 കോടിയും തുടര്‍ന്ന് അഞ്ചര കോടിയും അനുവദിച്ച് 25.5 കോടി രൂപയുടെ പദ്ധതി നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കടലുണ്ടിപ്പുഴയില്‍ പണിത തടയണ മലപ്പുറത്തെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് അപര്യാപ്തമായപ്പോഴാണ് നഗരസഭയുടെ നേതൃത്വത്തില്‍ പുതിയ തടയണയ്ക്ക് തുടക്കം കുറിച്ചത്. തടയണയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. ഷട്ടറുകള്‍ നിര്‍മിക്കുന്നത് പുരോഗമിച്ചുവരികയാണ്. നാല് ഷട്ടറുകളിലായി ക്രമപ്പെടുത്തിയ പദ്ധതിയുടെ ആദ്യ രണ്ട് ഷട്ടറുകള്‍ പൂര്‍ത്തിയായി. അവശേഷിക്കുന്ന രണ്ട് ഷട്ടറുകളുടെ നിര്‍മാണം തുടരുന്നതോടൊപ്പം പദ്ധതി പ്രദേശത്ത് മണ്ണിടിച്ചില്‍ തടയുന്നതിന് സംരക്ഷണ മതിലുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ നഗരസഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടെ ഇരുനൂറ് കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് നാലുവര്‍ഷത്തിനിടയില്‍ മലപ്പുറം നഗരസഭയില്‍ പൂര്‍ത്തീകരിക്കുന്നത്.


രാജ്യത്തെ ഏറ്റവും അധികം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നേടിയെടുത്ത നഗരസഭയാണ് മലപ്പുറം. അമ്പതിലധികം കേന്ദ്രാവിഷ്കൃത പദ്ധതികളാണ് നഗരസഭയില്‍ പൂര്‍ത്തീകരിക്കുകയും നിര്‍മാണം അന്തിമഘട്ടത്തിലെത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഫൗസിയ കുഞ്ഞിപ്പു കൊന്നോല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. സക്കീര്‍ ഹുസൈന്‍, പരി അബ്ദുള്‍ ഹമീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, മുന്‍സിപ്പല്‍ സെക്രട്ടറി കെ.പി. ഹസീന, മുനിസിപ്പല്‍ എന്‍ജിനീയര്‍ പി.ടി. ബാബു, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രസ്ന, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പി. ഷബീബ് തുടങ്ങിയവര്‍ പങ്കെടുത്തു.