തടവുപുള്ളിക്ക് കഞ്ചാവ് കേസില്‍ ആറു വര്‍ഷം കഠിന തടവും പിഴയും
Friday, October 18, 2024 2:57 AM IST
മഞ്ചേരി : മയക്കുമരുന്നു കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞു വരുന്ന പ്രതിക്ക് മറ്റൊരു കേസില്‍ മഞ്ചേരി എന്‍ഡിപിഎസ് കോടതി ആറു വര്‍ഷം കഠിന തടവിനും 60000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.

പിഴയടച്ചില്ലെങ്കില്‍ നാലു മാസത്തെ അധിക തടവും അനുഭവിക്കണം. കീഴാറ്റൂര്‍ എരിക്കുന്നത്ത് പ്രദീപ് (50)നെയാണ് ജഡ്ജി എംപി ജയരാജ് ശിക്ഷിച്ചത്. 2020ലാണ് ഇയാള്‍ മയക്കുമരുന്നുമായി മഞ്ചേരി പൊലീസിന്‍റെ പിടിയിലാകുന്നത്. ഈ കേസില്‍ ജാമ്യം നേടിയ പ്രതിയെ 2021 മാര്‍ച്ച് 10ന് രാത്രി പത്തര മണിക്ക് ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ മഞ്ചേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡില്‍ വച്ച് വീണ്ടും പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡില്‍ മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ.പി. അഭിലാഷ് പ്രതിയില്‍ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.


ഈ കേസിലാണ്
2020ലെ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയെ ഇന്നലെ കോടതി ശിക്ഷിച്ചത്. മലപ്പുറം ഡിവൈഎസ്പിയായിരുന്ന കെ. സുദര്‍ശനന്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുരേഷ് 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 27 രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി. എസ്ഐ സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍.