മാലിന്യം തള്ളാനെത്തിയ ടിപ്പര്‍ ലോറി പിടികൂടി
Tuesday, October 22, 2024 1:14 AM IST
പെരിന്തല്‍മണ്ണ: നഗരസഭയിലെ വാര്‍ഡ് 22 -ാം വാര്‍ഡിലെ ചെറുമല വട്ടപ്പറമ്പ് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കുഴികള്‍ നികത്തുന്ന രീതിയില്‍ അലക്ഷ്യമായി മാലിന്യം തള്ളാനെത്തിയ ടിപ്പര്‍ ലോറി നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ സി.കെ. വത്സന്‍റെ നേതൃത്വത്തില്‍ പിടികൂടി. ഹെല്‍ത്ത് സേഫ്റ്റി എന്‍ഫോഴ്സ്മെന്‍റെ സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ അവധിദിനത്തിലും നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളാനെത്തിയ ലോറി കണ്ടെത്തിയത്.

ഒന്നര ഏക്കറോളം വരുന്ന ഭൂമിയിലാണ് കഴിഞ്ഞദിവസം അനധികൃതമായി പ്ലാസ്റ്റിക്, കെട്ടിടാവശിഷ്ടങ്ങള്‍, മറ്റുമാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കാനെത്തിയത്. 1994ലെ കേരള മുനിസിപ്പാലിറ്റി നിമയവകുപ്പുകള്‍ പ്രകാരമാണ് ലോറി പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാരംഭിച്ച എന്‍ഫോഴ്സ്മെന്‍റിന്‍റെ നടപടി വൈകുന്നേരം മൂന്നരയോടെ അവസാനിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസിനെ വിവരമറിയിച്ച് അഞ്ചുമണിയോടെയാണ് ലോറി പിടിച്ചെടുത്ത് നഗരസഭ ഓഫീസ് യാര്‍ഡിലേക്ക് മാറ്റിയത്.


ദിവസങ്ങള്‍ക്ക് മുമ്പ് ഈ സ്ഥലത്തിനടുത്ത് കുഴികളെടുത്ത് അറവുമാലിന്യം അടക്കം തള്ളിയതിനെതിരേ 40,000 രൂപ നഗരസഭ പിഴയിട്ടിരുന്നു. പ്രദേശത്ത് നിരീക്ഷണ സമിതിയുണ്ടാക്കുകയും ചെയ്തു. ആര്യോഗവകുപ്പിന്‍റെ പരിശോധനയില്‍ കുന്നപ്പള്ളി ചോലോംകുന്ന് ഭാഗത്ത് മറ്റു പഞ്ചായത്തുകളില്‍ നിന്ന് സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലസമായി കൈകാര്യം ചെയ്തതിന് അയ്യായിരം രൂപയും പിഴചുമത്തി. റോഡരികിലും നടപ്പാതകളിലും മഴവെള്ളം കെട്ടികിടക്കുന്നിടത്തും അനധികൃതമായി മാലിന്യങ്ങള്‍ തള്ളിയതിനാണ് പിഴയിട്ടത്. ക്ലീന്‍സിറ്റി മാനേജര്‍ക്കൊപ്പം പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എല്‍.ദിനു അടക്കമുള്ളവരും സ്ക്വാഡിലുണ്ടായിരുന്നു. അനധികൃതമായി മാലിന്യം തള്ളുന്നതിനെതിരേ വാഹനം കണ്ടുകെട്ടലുകള്‍ ഉള്‍പ്പെടെയുള്ള നിമയ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.