എസ്പിസി അംഗങ്ങള്‍ കോടതി സന്ദര്‍ശിച്ചു
Monday, October 21, 2024 1:08 AM IST
പെരിന്തല്‍മണ്ണ: നിയമ വ്യവസ്ഥകളും കോടതിയുടെ പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ടു പഠിക്കുന്നതിന് പുലാമന്തോള്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍ (എസ്പിസി) പെരിന്തല്‍മണ്ണ കോടതിയിലെത്തി. സ്കൂളിലെ സീനിയര്‍ എസ്പിസി കേഡറ്റുകളായ 32 വിദ്യാര്‍ഥികളാണ് പെരിന്തല്‍മണ്ണ കോടതി സമുച്ചയത്തില്‍ എത്തിയത്. പോക്സോ പ്രത്യേക അതിവേഗ കോടതി ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ എസ്.സൂരജുമായി എസ്പിസി കേഡറ്റുകള്‍ സംവദിച്ചു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുംജഡ്ജ് മറുപടി നല്‍കി.

എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരും അധ്യാപകരുമായ വി. നാരായണന്‍, പി.പ്രമീള, സിവില്‍ പോലീസ് ഓഫീസറും ഡ്രില്‍ ഇന്‍സ്ട്രക്ടറുമായ ബെന്നി മത്തായി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ കോടതിയിലെത്തിയത്. കോടതിയും നിയമങ്ങളും വായിച്ചും കേട്ടും അറിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അവയെല്ലാം നേരില്‍ കണ്ടത് പുതിയ അനുഭവമായി. കോടതി ചേരുന്നതും കേസിന്‍റെ വാദവും സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍ നേരിട്ട് കണ്ടു. അഭിഭാഷകരോടും വിദ്യാര്‍ഥികള്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ സഹകരണത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിയത്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. എസ്എച്ച്ഒ സുമേഷ് സുധാകരനുമായി സംസാരിച്ചാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.