വണ്ടൂര്‍ വെള്ളാമ്പുറം-പാലമഠം റോഡ് തകര്‍ച്ചയില്‍
Saturday, October 19, 2024 5:25 AM IST
വണ്ടൂര്‍: വണ്ടൂര്‍ വെള്ളാമ്പുറം-പാലമഠം റോഡ് തകര്‍ച്ച പൂര്‍ണം. മഴ കൂടിയെത്തിയതോടെ റോഡിലെ വലിയ കുഴികളില്‍ ചെളിവെള്ളം നിറഞ്ഞ് യാത്ര ദുസഹമായി. സഹ്യ കോളജിനും പാലാമഠത്തിനും ഇടയിലാണ് റോഡ് തോടായി മാറിയിരിക്കുന്നത്. വണ്ടൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വെള്ളാമ്പുറം ഓവര്‍ ബ്രിഡ്ജ് കഴിഞ്ഞാല്‍ റോഡിന്‍റെ യഥാര്‍ഥ അവസ്ഥ കാണാം. കുറച്ചുകൂടി മുന്നോട്ടു പോയാല്‍ റോഡ് തോടായി മാറും. സഹ്യ കോളജിലേക്കുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളും കാരാട് ഹൈസ്കൂള്‍, വെള്ളാമ്പുറം എല്‍പി


സ്കൂള്‍ എന്നിവിടങ്ങളിലേക്കും മറ്റും കുട്ടികള്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്നത് തകര്‍ന്ന റോഡിലൂടെയാണ്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ബസുകളടക്കം സര്‍വീസ് നടത്തുന്ന ഈ റോഡിൽ വര്‍ഷങ്ങളായി മഴക്കാലമായാല്‍ സ്ഥിതി ഇങ്ങനെയാണ്. റോഡിന് വന്‍ തുക ചെലവഴിച്ച് നിര്‍മാണം നടത്തുന്നുണ്ടെങ്കിലും പുതുമ മായും മുമ്പേ തകര്‍ച്ച നേരിടുകയാണ്.