നടപടിയില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം
Sunday, October 20, 2024 1:27 AM IST
നിലമ്പൂര്‍: ആദിവാസികള്‍ നടത്തിയ ഭൂസമരത്തിലെ ഒത്തുതിര്‍പ്പ് വ്യവസ്ഥയനുസരിച്ചുള്ള ഭൂമി വേണമെന്നാവശ്യപ്പെട്ട് സമരക്കാർ നിലമ്പൂര്‍ ഐടിഡിപി ഓഫീസിലെത്തി. സമരനേതാവ് ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിലുള്ള 50 ലധികം ആദിവാസികളാണ് നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ഓഫീസിലെത്തിയത്. സമരം അവസാനിപ്പിച്ച് ഏഴുമാസം കഴിഞ്ഞിട്ടും ഭൂമി നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നിന്

സമരക്കാർ ഐടിഡിപി ഓഫീസിലെത്തി ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്നും ഭൂമി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും എത്തിയത്. ഭൂമി നല്‍കുന്നതിനാവശ്യമായ അപേക്ഷകരുടെ രേഖകള്‍ ലഭിക്കാത്തതാണ് താമസമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും സമരക്കാർ ഇത് അംഗീകരിച്ചില്ല.

ഐടിഡിപി അധികൃതരുടെ അനാസ്ഥയാണ് രേഖ ലഭിക്കാനുണ്ടായ കാലതാമസത്തിന് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ടിആര്‍ഡിഎം മിഷന്‍ ഒക്ടോബര്‍ 30നകം യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസര്‍ സി. ഇസ്മായില്‍ രേഖാമൂലം ഉറപ്പ് നല്‍കി. തുടര്‍ന്നാണ് സമരക്കാർ പിരിഞ്ഞുപോയത്. ചര്‍ച്ചയില്‍ ബിന്ദു വൈലാശേരി, ഗിരിദാസന്‍, പൊതുപ്രവര്‍ത്തകരായ മജീദ് ചാലിയാര്‍, സമീര്‍, സവാദ് മൂലേപ്പാടം എന്നിവരും പങ്കെടുത്തു. നിലമ്പൂര്‍ എസ്എച്ച്ഒ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓഫീസിലെത്തിയിരുന്നു.


2023 മേയ് 10 മുതല്‍ 2024 മാര്‍ച്ച് 18 വരെയായിരുന്നു വിവിധ കോളനികളിലുള്ള ആദിവാസികള്‍ നിലമ്പൂര്‍ ഐടിഡിപി ഓഫീസിന് മുന്നിലെത്തി നിരാഹാര സമരം നടത്തിയത്. സമരം 314 ദിവസം നീണ്ടു. ആദ്യമൊക്കെ സര്‍ക്കാര്‍ അവഗണിച്ചെങ്കിലും തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഓരോ കുടുംബത്തിനും 50 സെന്‍റ് വിതം ഭൂമി നല്‍കാമെന്ന് അറിയിച്ചു. കണ്ണംകുണ്ടില്‍ പതിച്ചു നല്‍കിയതിന് ശേഷമുള്ള ഭൂമി 50 സെന്‍റ് വീതം സമരസമിതിയിലെ കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കും. ബാക്കിയുള്ളവര്‍ക്ക് നെല്ലിപ്പൊയിലിലും ഭൂമി നല്‍കും. 60 പേരാണ് ഭൂമിയില്ലാത്തതിനാല്‍ ഭൂമി വേണമെന്ന ആവശ്യമുന്നയിച്ചത്.