നിലമ്പൂര്‍ നഗരവികസനം: ടാറിംഗ് പ്രവൃത്തി തുടങ്ങി
Monday, October 21, 2024 1:08 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരവികസനത്തിന്‍റെ ഭാഗമായി റോഡ് ടാറിംഗ് പ്രവൃത്തി തുടങ്ങി. നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ അഞ്ച് കോടി രൂപ ചെലവിലാണ് നിലമ്പൂര്‍ ടൗണ്‍ വികസന പദ്ധതി തുടങ്ങിയത്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കെഎന്‍ജി റോഡിന്‍റെ നിലമ്പൂര്‍ കോടതിപ്പടി തുടങ്ങി വെളിയംതോട് വരെയുള്ള ഭാഗങ്ങളില്‍ ദിവസവും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. ചന്തക്കുന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പൊതുമരാമത്ത് ഓഫീസിന്

മുന്നിലെ മിനി ബൈപാസ് റോഡ് വഴിയാണ് കെഎന്‍ജി റോഡിന്‍റെ ജ്യോതിപ്പടി ഭാഗത്തേക്ക് എത്തുന്നത്. ചന്തക്കുന്ന് ഭാഗത്ത് നിന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്തുന്നവര്‍ പോലും മിനി ബൈപാസ് റോഡിലൂടെ ചുറ്റിക്കറങ്ങി എത്തേണ്ട അവസ്ഥയിലാണ്. ജ്യോതിപ്പടി മുതല്‍ ജനതപ്പടി വരെ പരമാവധി 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്താനായിരുന്നു ലക്ഷ്യം.


നഗര വികസനത്തിന്‍റെ ഭാഗമായുള്ള റോഡ് പണി മൂന്നു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഒരു വര്‍ഷമായിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതാണ് നിലവിലെ അവസ്ഥക്ക് കാരണം. 2023 ഒക്ടോബര്‍ ഒന്നിനാണ് സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചത്. 2024 ജനുവരിയില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ടാറിംഗ് ആരംഭിച്ചത്. ഗവണ്‍മെന്‍റ് മോഡല്‍ യുപി സ്കൂള്‍ മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ മാത്രമാണ് ഇരു ഭാഗത്തും നിശ്ചിത അളവില്‍ ഭൂമി ഏറ്റെടുത്ത് റോഡ് വീതി കൂട്ടിയത്. വനം വകുപ്പിന്‍റെ മതില്‍, പോലീസ് സ്റ്റേഷന്‍റെ മുന്നിലെ മതില്‍, പോസ്റ്റ് ഓഫീസിന്‍റെ മുന്നിലെ മതില്‍ ഇവയൊന്നും പൊളിച്ച് മാറ്റിയിട്ടില്ല.