അമ്പലമുക്കില്‍ പൈപ്പിലെ അറ്റകുറ്റപ്പണി ആരംഭിച്ചു: രണ്ടുദിവസം കുടിവെള്ളം മുടങ്ങിയേക്കും
Saturday, August 24, 2024 6:28 AM IST
പേരൂര്‍ക്കട: അമ്പലമുക്ക് ജംഗ്ഷനില്‍ കുടിവെള്ള പൈപ്പിന്‍റെ പണി ആരംഭിച്ചു. ഇതോടെ രണ്ടുദിവസം നഗരപ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി. 900 എംഎം പ്രിമോ പൈപ്പിന്‍റെ പണിയാണ് വെള്ളിയാഴ്ച രാവിലെ ആരംഭിച്ചത്.

100 മീറ്റര്‍ ഭാഗത്ത് രണ്ടിടത്തായി ജെസിബി ഉപയോഗിച്ച് കുഴിച്ചാണ് പണി ആരംഭിച്ചിട്ടുള്ളത്. 10-ഓളം തൊഴിലാളികളാണ് ഇതിനു പിന്നിലുള്ളത്.

കഴിഞ്ഞ രണ്ടു മാസമായി പ്രിമോ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയതോടെ ഇതുവഴിയുള്ള വാഹനയാത്രയും ദുരിതത്തിലായതോടെയാണ് വാട്ടര്‍അഥോറിറ്റി അറ്റകുറ്റപ്പണി ആരംഭിച്ചത്. കവടിയാറില്‍ നിന്ന് അമ്പലമുക്കിലേക്കും തിരിച്ചുമുള്ള വാഹനഗതാഗതം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

അറ്റകുറ്റപ്പണി ശ്രമകരമായതിനാല്‍ ടാങ്കര്‍ലോറികളില്‍ ജലമെത്തിക്കാനാണ് വാട്ടര്‍അഥോറിറ്റിയുടെ തീരുമാനം.


ഫലത്തില്‍ മുട്ടട, പരുത്തിപ്പാറ, ഉള്ളൂര്‍, നാലാഞ്ചിറ, പാണന്‍വിള തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങും. പ്രിമോ പൈപ്പിന്‍റെ കാലപ്പഴക്കം തുടങ്ങിയിട്ട് അഞ്ചു വര്‍ഷത്തിലേറെയായി.

എന്നാല്‍ ഇതുവരെയും പൈപ്പ് മാറ്റിസ്ഥാപിക്കാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ പുതിയ പൈപ്പ് കൂട്ടിച്ചേര്‍ത്ത് പണി ആരംഭിച്ചു പൂര്‍ത്തീകരിക്കുമെന്നാണ് അധിക്തർ വ‍്യക്തമാക്കുന്നത്.

എന്നാലും റോഡിന്‍റെ തകര്‍ച്ചമൂലമുള്ള വാഹനക്കുരുക്ക് ഒഴിവാക്കണമെങ്കില്‍ റീടാറിംഗ് തന്നെ വേണ്ടിവരും. അറ്റകുറ്റപ്പണിക്കായി പമ്പിംഗ് രാവിലെമുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
നിലവിൽ വാഹനങ്ങള്‍ കവടിയാര്‍-കുറവന്‍കോണം ഭാഗത്തുകൂടിയാണ് തിരിച്ചുവിട്ടിരിക്കുന്നത്.