സംഗീതം ഏറ്റവും വലിയ സാന്ത്വനം: ഡോ. സഞ്ജീബ് പട്ജോഷി
Saturday, August 24, 2024 6:28 AM IST
തിരുവനന്തപുരം: സംഘർഷഭരിതമായ വർത്തമാനകാല ജീവിതത്തിൽ ഏറ്റവും വലിയ സാന്ത്വന സ്പർശമാണ് സംഗീതമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ ജനറൽ ഡോ. സഞ്ജീബ് പട്ജോഷി.

ശ്രീ ചെന്പൈ മെമ്മോറിയൽ ട്രസ്റ്റിന്‍റെ മുപ്പതാമത് സംഗീതോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ 128 - ാമത് ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ശ്രീവരാഹം ചെന്പൈ സ്മാരക ഹാളിലായിരുന്നു ചടങ്ങ്.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളിൽ നിന്നും ജനങ്ങളെ അകറ്റിനിർത്തുവാൻ സംഗീതം വലിയ രീതിയിൽ സഹായകമാണെ ന്നും സഞ്ജീബ് പട്ജോഷി പറഞ്ഞു.

ശാസ്ത്രീയ സംഗീതത്തിന്‍റെ അനന്തസാധ്യതകൾ പക്ഷേ ഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്നില്ല. സിനിമയും സിനിമാഗാനങ്ങളും മറ്റും നിറയുന്ന വേദികളിലാണ് ജനം തിക്കിത്തിരക്കുന്നത്. സംഗീതം ഈശ്വരനുമായി മനുഷ്യരെ ചേർക്കുന്നതിനാൽ അവർണനീയമായ ആഹ്ലാദമാണ് പകർന്നു നൽകു ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ആത്മീയതയിലേക്ക് എത്തുവാനുള്ള എളുപ്പവഴിയാണു സംഗീതമെന്നു മുഖ്യപ്രഭാഷണത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ.ആർ. ജ്യോതിലാൽ അഭിപ്രായപ്പെട്ടു. സംഗീതം ആത്മസാക്ഷാത്കാരത്തിലേക്കു നയിക്കുന്ന ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തിയിലെന്ന പോലെ സംഗീത ശ്രവണത്തിലൂടെ മനുഷ്യന്‍റെ ഉൾപ്രപഞ്ചത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഡോ. കെ.ആർ. ജ്യോതിലാൽ പറഞ്ഞു.

സംഗീത ഗവേഷകയായ ആർ.വി. രാധിക ആശംസാപ്രസംഗം നടത്തി. ചടങ്ങിനു ട്രസ്റ്റ് സെക്രട്ടറി സി. നീലകണ്ഠൻ സ്വാഗതവും ട്രസ്റ്റ് അംഗം കെ. വി. കൃഷ്ണ മൂർത്തി നന്ദിയും പറഞ്ഞു.
തുടർന്നു മപ്രാണം സച്ചിന്‍റെ നാദസ്വര കച്ചേരി നടന്നു. മാവേലിക്കര ബി. ഹരികുമാർ, ഓച്ചിറ മനീഷ് ചന്ദ്രൻ എന്നിവരായിരുന്നു തവിൽ.