10 ജില്ലകളിലെ തീരദേശ ഇളവിന് അംഗീകാരം
10 ജില്ലകളിലെ തീരദേശ  ഇളവിന് അംഗീകാരം
Thursday, October 17, 2024 1:39 AM IST
ന്യൂഡൽഹി: കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പത്തു ജില്ലകളിലെ തീരദേശ നിയന്ത്രണമേഖലാ നിയമത്തിൽ (സിആർസെഡ്) ഇളവിനുള്ള തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രത്തിൽ അംഗീകാരം.

നാഷണൽ കോസ്റ്റൽ സോണ്‍ മാനേജ്മെന്‍റ് അഥോറിറ്റിയുടെ ശിപാർശയോടുകൂടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണു കേരളം നൽകിയ പദ്ധതിക്ക് അംഗീകാരം നൽകിയതെന്ന് സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിവിധി പ്രഫ. കെ.വി. തോമസ് അറിയിച്ചു.

2019ലെ കോസ്റ്റൽ റെഗുലേഷൻ സോണ്‍ നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള തീരുമാനങ്ങളാണ് ഇപ്പോൾ അംഗീകരിച്ചത്.

കേരള കോസ്റ്റൽ സോണ്‍ മാനേജ്മെന്‍റ് അഥോറിറ്റിയുടെ വെബ്സൈറ്റിൽനിന്ന് ഒരു മാസത്തിനകം ഇതിന്‍റെ വിശദ വിവരങ്ങൾ ലഭ്യമാകും. 2011ൽ പ്രസിദ്ധീകരിച്ചതനുസരിച്ച് എന്തെങ്കിലും പരിശോധിക്കാൻ ഉണ്ടെങ്കിൽ തീരദേശ പരിപാലന അഥോറിറ്റി അതും പരിഗണിക്കുമെന്ന് പ്രഫ. തോമസ് പറഞ്ഞു.

കേരളത്തിലെ 66 ഗ്രാമപഞ്ചായത്തുകളെ സിആർസെഡ് മൂന്നിൽനിന്നു താരതമ്യേന നിയന്ത്രണം കുറഞ്ഞ രണ്ടാം വിഭാഗത്തലേക്കു മാറ്റുന്നതിനു ദേശീയ തീരദേശ പരിപാലന അഥോറിറ്റി കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു.

ആണവ ധാതു ശേഖരമുള്ള (ആറ്റമിക് മിനറൽ) അന്പലപ്പുഴ വടക്ക്, തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ സിആർസെഡ് മൂന്നിലെ വ്യവസ്ഥകൾ ബാധകമാകും.

പ്രധാന ഇളവുകൾ

2019ലെ കേന്ദ്ര തീരദേശ നിയന്ത്രണമേഖലാ വിജ്ഞാപന പ്രകാരം സിആർസെഡ് സോണ്‍ 2, 3എ, 3 ബി എന്നീ ജനവാസ മേഖലകളിലാണ് ഇളവുകൾ ലഭ്യമാകുക.

പാരിസ്ഥിതികമായി ഏറ്റവും ദുർബലമായ മേഖലയാണ് സോണ്‍ 1. തീരപ്രദേശത്തിനു സ്വാഭാവികത നൽകുന്ന കണ്ടൽക്കാടുകളും പവിഴപ്പുറ്റും മറ്റമുള്ള മേഖലയാണ് സോണ്‍ 1എ. 

വേലിയേറ്റ, വേലിയിറക്ക മേഖലകൾക്കിടയിലെ പ്രദേശമാണ് സോണ്‍ 1ബി. സ്വകാര്യ മേഖലയിലെ കണ്ടൽക്കാടുകൾക്കുള്ള നിയന്ത്രണപരിധി (ബഫർ സോണ്‍) ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ളതും 1,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ളതുമായ കണ്ടൽക്കാടുകൾക്കു ചുറ്റും 50 മീറ്റർ ബഫർ മേഖല വേണം.

2011ലെ സെൻസസ് പ്രകാരം ജനസംഖ്യാ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2,161 പേരോ കൂടുതലോ ഉള്ള പ്രദേശങ്ങൾ വികസിതമായി കണക്കാക്കി സിആർസെഡ് മൂന്ന് ബി വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സിആർസെഡ് മൂന്ന് എ വിഭാഗത്തിലുമാണ്.

ഇതിൽ ആദ്യവിഭാഗത്തിലെ പഞ്ചായത്തുകളിൽ കടലിന്‍റെ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ വികസന, നിർമാണ ജോലികൾ പാടില്ലാത്തവയായി തുടരും. നേരത്തേ ഇതേ ഗണത്തിലായിരുന്ന ജനസംഖ്യ കുറഞ്ഞ എ വിഭാഗത്തിലെ പ്രദേശങ്ങളിൽ ഈ നിയന്ത്രണം 50 മീറ്ററാക്കി കുറച്ചിട്ടുണ്ട്.

ഉൾനാടൻ ജലാശയങ്ങളുടെ സിആർസെഡ് മൂന്ന് വിഭാഗത്തിൽ വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറയും. ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്ററോ ജലാശയത്തിന്‍റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയായി കണക്കാക്കും. തുറമുഖത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.

1991നു മുന്പു നിർമിച്ച ബണ്ടുകൾ, സ്‌ലൂയിസ് ഗേറ്റുകൾ നിലവിലുള്ളിടത്തെ വേലിയേറ്റരേഖ നിജപ്പെടുത്തിയാണ് കേരളത്തിന്‍റെ തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നൽകിയത്. 2021 നവംബർ 26ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഭേദഗതി ഉത്തരവു പ്രകാരമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.