ബന്ധുക്കളുടെ പരാതിയിൽ പ്രത്യേക കേസില്ല; സമഗ്ര അന്വേഷണം നടത്തും
ബന്ധുക്കളുടെ പരാതിയിൽ പ്രത്യേക കേസില്ല;  സമഗ്ര അന്വേഷണം നടത്തും
Thursday, October 17, 2024 1:12 AM IST
കണ്ണൂർ: എഡിഎം കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പ്രത്യേക കേസെടുക്കാതെ കണ്ണൂർ ടൗൺ പോലീസ്. നവീൻ ബാബുവിന്‍റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നാണു കുടുംബം ആരോപിക്കുന്നത്.

യാത്രയയപ്പു ചടങ്ങിനിടെ പി.പി. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ ഭീഷണി, പ്രശാന്തനുമായി ചേർന്നു നടത്തിയ ഗൂഢാലോചന എന്നിവയിൽ അന്വേഷണം വേണമെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നുമാണു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. കണ്ണൂർ ടൗൺ പോലീസ്, ജില്ലാ പോലീസ് കമ്മീഷണർ, ഡിജിപി എന്നിവർക്കാണു പരാതി.

എന്നാൽ, ബന്ധുക്കളുടെ പരാതിയിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായില്ല. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ടൗൺ പോലീസ് നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡ്രൈവർ എം. ഷംസുദ്ദീൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


ഈ കേസിനൊപ്പം ബന്ധുക്കൾ നൽകിയ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി പറഞ്ഞത്.

ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. തെളിവുകൾ ലഭിക്കുകയാണെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കും. പരാതി സ്വീകരിച്ച് ബന്ധുക്കൾക്കു രസീത് നൽകിയതായും ശ്രീജിത്ത് കൊടേരി അറിയിച്ചു.

പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഏതോ മാനസിക വിഷയത്തിൽ കിടപ്പുമുറിയുടെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിമരിച്ചുവെന്നാണു രേഖപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം 6.20നും ചൊവ്വാഴ്ച രാവിലെ എട്ടിനുമിടയിൽ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിനു സമീപത്തെ ക്വാർട്ടേഴ്സിൽ ആത്മഹത്യ നടന്നതായാണു റിപ്പോർട്ടിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.