അനധികൃത ഫ്ളക്‌സ് ബോര്‍ഡുകള്‍: വീണ്ടും വിമര്‍ശനവുമായി കോടതി
അനധികൃത ഫ്ളക്‌സ് ബോര്‍ഡുകള്‍:  വീണ്ടും വിമര്‍ശനവുമായി കോടതി
Thursday, October 17, 2024 1:12 AM IST
കൊച്ചി: പൊതു നിരത്തുകളിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. അനധികൃത കൊടിമരങ്ങളും മറ്റും നീക്കം ചെയ്യുന്ന കാര്യത്തില്‍ അധികൃതര്‍ പരാജയപ്പെടുന്നു.

രാഷ്‌ട്രീയക്കാരെയും യൂണിയനുകളെയും പേടിച്ച് അധികൃതര്‍ നടപടികള്‍ക്ക് മുതിരാത്തതാണ് ഇതിനു കാരണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കൊടിമരങ്ങള്‍ നീക്കം ചെയ്യലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്നും സമയം വേണമെന്നും 2022 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പറഞ്ഞതാണ്. എന്നാല്‍, ഇതുവരെ നടപടിയുണ്ടായില്ല. രണ്ടു നൂറ്റാണ്ട് മുമ്പുള്ള സ്ഥിതിയിലാണ് കേരളം.


നവകേരളമെന്ന് ഇനി വിളിക്കാനാവില്ല. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ രാഷ‌്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ വീണ്ടും സ്ഥാപിക്കുന്നതായി അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോടതി ചൂണ്ടിക്കാട്ടി.

ആര്‍ക്കും ബോര്‍ഡുകള്‍ വയ്ക്കാവുന്ന സ്ഥിതിയാണുള്ളത്. മന്ത്രിമാരുടെയടക്കം മുഖമുള്ള ബോര്‍ഡുകളാണ് വയ്ക്കുന്നത്. ജനങ്ങള്‍ക്ക് ഇവരെ അറിയില്ലേയെന്നും കോടതി ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.