വാഹനാപകടത്തില്‍ പരസ്യമായി മാപ്പ് ചോദിച്ച് നടന്‍ ബൈജു
വാഹനാപകടത്തില്‍ പരസ്യമായി മാപ്പ് ചോദിച്ച് നടന്‍ ബൈജു
Thursday, October 17, 2024 1:12 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടന്‍ ബൈജു സന്തോഷ്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്നും തന്നില്‍ നിന്ന് അഹങ്കാരം നിറഞ്ഞ സംസാരമുണ്ടായതായി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെകില്‍ മാപ്പ് ചോദിക്കുന്നതായും നടന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തോട് ക്ഷമ ചോദിച്ചത്. ഞായറാഴ്ചത്തെ എന്‍റെ അപകടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉണ്ടായി. യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ത് എന്നറിയിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ്.

ഞായറാഴ്ച കവടിയാര്‍ ഭാഗത്ത് നിന്ന് താന്‍ വെള്ളയമ്പലത്തിലേക്ക് പോകുകയായിരുന്നു. 65 കിലോമീറ്റര്‍ വേഗത ഉണ്ടാകാം. തനിക്ക് വെള്ളയമ്പലം ഭാഗത്തുനിന്ന് മ്യൂസിയം റോഡിലേക്കായിരുന്നു പോകേണ്ടിയിരുന്നത്.


പക്ഷേ വെള്ളയമ്പലത്ത് എത്തിയപ്പോള്‍ തന്നെ കാറിന്‍റെ ടയര്‍ പഞ്ചറാകുകയും ചെയ്തു. വണ്ടിയുടെ കണ്‍ട്രോള്‍ തനിക്ക് നഷ്ടപ്പെട്ടു, വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് സ്‌കൂട്ടറുകാരനെ തട്ടാന്‍ കാരണം.

ആ ചെറുപ്പക്കാരനെ താന്‍ പെട്ടെന്ന് തന്നെ എഴുന്നേല്‍പ്പിച്ചിരുത്തി. ആശുപത്രിയില്‍ പോകണമോയെന്ന് ചോദിക്കുകയും ചെയ്തു. വേണ്ട കുഴപ്പമില്ലെന്ന് പറഞ്ഞു അയാള്‍‌. അയാള്‍ക്ക് പരാതിയില്ലെന്നു പറയുകയും ചെയ്തിരുന്നു. പോലീസ് നിയമപരമായി കേസ് എടുത്തിട്ടുണ്ട്.

ഞാന്‍ മദ്യ ലഹരിയിലായിരുന്നു എന്നൊക്കെ പറയുന്നുണ്ട്, സാമൂഹ്യ മാധ്യമങ്ങളില്‍. ഒരു പെണ്‍കുട്ടി തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായി. എന്നാല്‍ വല്യമ്മയുടെ മകളുടെ മകളാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ബൈജു പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.