അണക്കെട്ടിലേക്ക് അറ്റകുറ്റപ്പണികൾക്കായുള്ള സാധനങ്ങൾ എത്തിക്കുന്നതിന് കേരളം തടസം നിൽക്കുന്നുവെന്നും നടപടി വേണമെന്നും അണക്കെട്ടിലെ പരിശോധനയ്ക്കു മുന്പ് തമിഴ്നാട് പ്രതിനിധികൾ ഉപസമിതിയോടാവശ്യപ്പെട്ടു.
അടുത്ത മീറ്റിംഗിൽ ഇക്കാര്യം പരിഗണിക്കാമെന്ന ഉപസമിതിയുടെ മറുപടിയിൽ തൃപ്തരാകാതെ തമിഴ്നാട് പ്രതിനിധികൾ പരിശോധന ബഹിഷ്കരിച്ചു. കുമളി മുല്ലപ്പെരിയാർ ഓഫീസിലെ മീറ്റിംഗും ബഹിഷ്കരിക്കുകയാണെന്ന് ഉപസമിതിയെ അറിയിച്ചു.
തമിഴ്നാടിന്റെ നിലപാടിനെ തുടർന്ന് ഉപസമിതിയുടെ അണക്കെട്ടിലെ പരിശോധനയും തുടർന്നുള്ള യോഗവും നടന്നില്ല.