ഫോണ്‍കോളിലും കൊറിയറിലും കെണി; സൈബർ തട്ടിപ്പിൽ പുതുപുത്തൻ ഇനങ്ങൾ !
ഫോണ്‍കോളിലും കൊറിയറിലും കെണി; സൈബർ തട്ടിപ്പിൽ പുതുപുത്തൻ ഇനങ്ങൾ !
Thursday, October 17, 2024 1:12 AM IST
തൃശൂർ: മയക്കുമരുന്നിന്‍റെയും കള്ളപ്പണത്തിന്‍റെയും പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ചമഞ്ഞും ഓഹരിനിക്ഷേപത്തിന്‍റെ പേരിലുമുള്ള തട്ടിപ്പുകളിൽ ജനം ജാഗ്രതയോടെ ഇടപെടാൻ തുടങ്ങിയതിനു പിന്നാലെ ഫോണ്‍നന്പറിന്‍റെയും തപാൽവിലാസത്തിന്‍റെയും പേരിൽ പുതിയ തട്ടിപ്പ്.

അങ്ങേയറ്റം സൗമ്യതയിൽ പച്ചപ്പാവം ചമഞ്ഞുള്ള ഫോണ്‍നന്പർ തട്ടിപ്പിൽ ആളുകൾ വീണുതുടങ്ങിയതോടെ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തി.

“സാർ, നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന നന്പർ ഞാൻ മുന്പ് ഉപയോഗിച്ചതാണ്. ആറു വർഷം വിദേശത്തായിരുന്നു. ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഈ നന്പറുമായിട്ടാണു ലിങ്ക് ചെയ്തിട്ടുള്ളത്. ഈ രേഖകൾ തിരിച്ചെടുക്കാൻ സാറിന്‍റെ സഹായംവേണം.

സാറിന്‍റെ മൊബൈലിലേക്ക് ഒരു ഒടിപി വരും. അതൊന്നു പറഞ്ഞുതരുമോ? എങ്കിൽ മാത്രമേ എന്‍റെ രേഖകൾ മാറ്റാൻ കഴിയൂ” എന്നുപറഞ്ഞ് ആരെങ്കിലും വിളിച്ചാൽ ‘പാവം, സഹായിച്ചേക്കാം’ എന്നു വിചാരിക്കരുത്. അക്കൗണ്ടിലുള്ള പണം പോയിക്കിട്ടും.

സൗമ്യമായി വിശ്വസ്തത തോന്നിപ്പിക്കുന്ന രീതിയിൽ സംസാരിച്ചാലും ഒടിപി പറഞ്ഞുകൊടുക്കരുത്. നന്പറുകൾ മറ്റൊരാളുടെ പേരിലേക്കു ടെലികോം കന്പനികൾ മാറ്റിനൽകുന്പോൾ വിലാസവും ആധാർ നന്പറുമടക്കം പുതുക്കാറുണ്ട്. അതിനാൽ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നു പോലീസ് പറയുന്നു.


വിലാസം തെറ്റായതിനാൽ പാഴ്സൽ എത്തിക്കാൻ കഴിയുന്നില്ലെന്ന തരത്തിലാണു മറ്റൊരു തട്ടിപ്പ്. പാഴ്സൽ വെയർഹൗസിൽ എത്തിയിട്ടുണ്ടെന്നും 12 മണിക്കൂറിനകം തിരിച്ചയയ്ക്കുമെന്നും വിലാസം പുതുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാകും സന്ദേശം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ തപാൽവകുപ്പിനു സമാനമായ വെബ്സൈറ്റിലാകും എത്തുക. അതിൽ വ്യക്തിവിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. പാഴ്സൽ ലഭിക്കാൻ 25 രൂപ നൽകാനും ആവശ്യപ്പെടും.

പണം അയയ്ക്കാൻ ഉപയോഗിക്കുന്ന ലോഗിൻ വിവരങ്ങൾ ലഭിക്കുന്നതു തട്ടിപ്പുകാർക്കായിരിക്കും. അതുപയോഗിച്ചു ബാങ്കിന്‍റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അക്കൗണ്ടിലെ പണം മുഴുവൻ പിൻവലിക്കും. വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ടു തപാൽ വകുപ്പ് ആർക്കും സന്ദേശങ്ങൾ അയയ്ക്കാറില്ലെന്നും കരുതലെടുക്കണമെന്നും പോലീസ് അറിയിച്ചു.

തട്ടിപ്പ് നടന്നാൽ ഉടനടി 1930 എന്ന നന്പരിൽ അറിയിക്കണം. നേരത്തേ റിപ്പോർട്ട് ചെയ്താൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യതയും കൂടും. www.cybercrime.gov.in വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.