കത്‌വ ഫണ്ട് തട്ടിപ്പുകേസ്:നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
കത്‌വ ഫണ്ട് തട്ടിപ്പുകേസ്:നടപടികള്‍ ഹൈക്കോടതി  സ്റ്റേ ചെയ്തു
Sunday, June 30, 2024 1:11 AM IST
കൊച്ചി: കത്‌വ ഫണ്ട് തട്ടിപ്പുകേസില്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറിനുമെതിരേയുള്ള കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കുന്നമംഗലം കോടതിയിലെ നടപടികളാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് മൂന്നുമാസത്തേക്കു തടഞ്ഞത്.

കത്‌വയില്‍ ബലാത്സംഗത്തിനിരയായി എട്ടുവയസുകാരി കൊലചെയ്യപ്പെട്ട കേസിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് നടത്തിയ ഫണ്ട് ശേഖരണത്തില്‍ തിരിമറി നടത്തിയെന്നായിരുന്നു പരാതി.

ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി.കെ. ഫിറോസും സി.കെ. സുബൈറും വകമാറ്റി ചെലവഴിച്ചെന്നുമായിരുന്നു യൂത്ത്‌ലീഗില്‍നിന്ന് രാജിവച്ച യൂസുഫ് പടനിലത്തിന്‍റെ പരാതി. 2021ലാണ് അഴിമതി ആരോപണമുയര്‍ന്നത്.

കുന്നമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. ഫിറോസിനും സുബൈറിനും അനുകൂലമായ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇരുവര്‍ക്കും കോടതി സമന്‍സ് അയച്ചു.

തുടര്‍ന്ന് ഇരുവരും കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തിരുന്നു. പിന്നീടാണു ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.