അവയവ ദാതാക്കളെ ഇറാനിലേക്കു കടത്തുന്ന റാക്കറ്റിന് രാജ്യാന്തര ബന്ധമെന്നു പോലീസ്
അവയവ ദാതാക്കളെ  ഇറാനിലേക്കു കടത്തുന്ന  റാക്കറ്റിന് രാജ്യാന്തര ബന്ധമെന്നു പോലീസ്
Tuesday, July 2, 2024 2:38 AM IST
കൊച്ചി: അവയവകച്ചവടത്തിനായി ദാതാക്കളെ ഇറാനിലേക്ക് കടത്തുന്ന റാക്കറ്റിനു രാജ്യാന്തര ബന്ധമുണ്ടെന്നു പോലീസ് ഹൈക്കോടതിയില്‍. കേസില്‍ വിപുലമായ അന്വേഷണം ആവശ്യമുണ്ട്. ഇരകളെ സ്വാധീനിച്ച് നിയമപരമായി അനുവാദമുള്ളതാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് അവയവദാനത്തിനു സന്നദ്ധരാക്കിയിട്ടുള്ളതെന്നും നെടുമ്പാശേരി പോലീസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ഇവരെ ഇറാനിലെത്തിച്ചശേഷം അവിടെ അവയവ വില്‍പന നടത്തി, സ്വീകര്‍ത്താവില്‍നിന്നു വലിയ തുക വാങ്ങി, വാഗ്ദാനം ചെയ്ത പണം ദാതാക്കള്‍ക്കു നല്‍കാതെ വഞ്ചിച്ചു. കേസുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതി കൊച്ചി ചങ്ങമ്പുഴ നഗര്‍ സ്വദേശി സജിത്ശ്യാം നല്‍കിയ ജാമ്യഹർജിയിലാണു പോലീസിന്‍റെ വിശദീകരണം.

അതേസമയം, ജാമ്യഹര്‍ജി ഈ മാസം 10 ന് പരിഗണിക്കാനായി ജസ്റ്റീസ് സി.എസ്. ഡയസ് മാറ്റി. ഒന്നാം പ്രതി മധു ജയകുമാറിനും ഏജന്‍റുമാര്‍ക്കും ദാനം ചെയ്യുന്നവര്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചയാളാണു സജിത് ശ്യാം. ബാങ്ക് രേഖകളും ഫോണ്‍ വിശദാംശങ്ങളും പരിശോധിച്ചതില്‍നിന്ന് ഒന്നാം പ്രതിയുമായുള്ള സജിത്തിന്‍റെ അടുത്തബന്ധം വ്യക്തമാകുന്നുണ്ട്.

ഒന്നാം പ്രതി നടത്തുന്ന മെഡിക്കല്‍ ട്രീറ്റ്‌മെന്‍റ് ടൂറിസം സ്ഥാപനമായ സ്‌റ്റെമ്മ ക്ലബിന്‍റെ പേരില്‍ അജിത്തിനു തുക കൈമാറിയതിന് രേഖയുണ്ട്. ഇവിടെയാണ് ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ നടന്നിരുന്നത്. ഇതിനു പിന്നില്‍ വലിയ റാക്കറ്റിന്‍റെ പ്രവര്‍ത്തനമുണ്ടായിട്ടുണ്ടെന്നു വ്യക്തമാണ്. അതിനാല്‍ വിപുല അന്വേഷണം ആവശ്യമുണ്ട്. ഒന്നാം പ്രതിയെ പിടികൂടാനുണ്ട്.

അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇപ്പോള്‍ ഹര്‍ജിക്കാരന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ഇടയുണ്ട്.

അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണു റിപ്പോര്‍ട്ടിലെ ആവശ്യം. അതേസമയം, മധുവും താനും ബാല്യകാല സുഹൃത്തുക്കളാണെന്നാണ് ഹര്‍ജിക്കാരന്‍റെ ജാമ്യഹര്‍ജിയിലെ വാദം. ഒരു കമ്പനിയില്‍ കുറച്ചുകാലം ഒരുമിച്ച് ജോലിചെയ്തിട്ടുണ്ട്.

അവയവക്കച്ചവടവുമായി തനിക്ക് ബന്ധമില്ല. മധു ഇപ്പോള്‍ ഇന്ത്യയിലും ഇറാനിലും മെഡിക്കല്‍ ടൂറിസം ബിസിനസ് നടത്തുകയാണെന്നുമാണു സജിത്ത് ഹര്‍ജിയില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.