കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സ്ഥലവും നിക്ഷേപങ്ങളും കണ്ടുകെട്ടൽ നിയമപരമായി നേരിടുമെന്ന് സിപിഎം
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സ്ഥലവും നിക്ഷേപങ്ങളും കണ്ടുകെട്ടൽ  നിയമപരമായി നേരിടുമെന്ന് സിപിഎം
Tuesday, July 2, 2024 2:39 AM IST
തൃശൂർ: കരുവന്നൂർ സഹകരണ തട്ടിപ്പുകേസിൽ സിപിഎമ്മിന്‍റെ സ്ഥിരനിക്ഷേപങ്ങളും അക്കൗണ്ടുകളും സ്ഥലവും കണ്ടുകെട്ടിയ ഇഡി നടപടിയെ നിയമപരമായി നേരിടുമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്.

ക്രമക്കേടു നടത്തിയവരിൽ ചിലരെ മാപ്പുസാക്ഷികളാക്കി, നിർമിതമൊഴിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയായ ഇഡിയുടെ നടപടി. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ടിനെതിരേ ശക്തമായ നിലപാടു സ്വീകരിച്ചതിലുള്ള ശത്രുതയാണു സിപിഎമ്മിനെ വേട്ടയാടാനുള്ള കാരണം.

സിപിഎമ്മിനെ തകർക്കാൻ ഇഡിയെ ബിജെപി ദുരുപയോഗിക്കുകയാണ്. കേന്ദ്ര ഏജൻസിയുടെ ഭീഷണിക്കു മുന്പിൽ മുട്ടുമടക്കില്ല. ബിജെപിയുടെ വർഗീയ വിഭജന നയങ്ങൾക്കെതിരേ വീട്ടുവീഴ്ചയില്ലാതെ പോരാടും. ഇഡി കെട്ടിച്ചമച്ച കേസുകളുടെ വിവരങ്ങൾ ഉയർത്തിക്കാട്ടി അറമാദിക്കുന്ന വലതുപ്രചാരകരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

സിപിഎം ജില്ലാ കമ്മിറ്റിയുടെ വർഷങ്ങൾ പഴക്കമുള്ള രണ്ടു സ്ഥിരനിക്ഷേപം ഉൾപ്പെടെയുള്ള ചില അക്കൗണ്ടുകളും പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫീസ് നിർമാണത്തിനായി വാങ്ങിയ 4.66 സെന്‍റ് സ്ഥലവുമാണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളത്. സിപിഎമ്മിന്‍റെ വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കൈമാറ്റം ചെയ്യപ്പെടുമെന്ന വ്യാജേന ഇഡി ഇറക്കിയിട്ടുള്ള ഉത്തരവ് പുകമറ സൃഷ്ടിക്കാനാണ്.

ജില്ലയിലെ രണ്ടു പ്രമാദമായ സംഭവങ്ങളായിരുന്നു കൊടകര കുഴൽപ്പണക്കേസും കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയും. അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഈ രാജ്യവിരുദ്ധ കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നു സംസ്ഥാന പോലീസ് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.

ബിജെപിക്കാർ പ്രതികളായ കേസുകളായതിനാലാണ് ഇഡി, സിബിഐ എന്നീ ഏജൻസികൾ ഈ കേസുകൾ അന്വേഷിക്കാതെ കണ്ണടച്ചിരിക്കുന്നതെന്നും സെക്രട്ടേറിയറ്റ് ആരോ പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.